( ഫുസ്വിലത്ത് ) 41 : 54

أَلَا إِنَّهُمْ فِي مِرْيَةٍ مِنْ لِقَاءِ رَبِّهِمْ ۗ أَلَا إِنَّهُ بِكُلِّ شَيْءٍ مُحِيطٌ

അറിഞ്ഞിരിക്കുക: നിശ്ചയം, അവര്‍ തങ്ങളുടെ നാഥനെ കണ്ടുമുട്ടുന്ന കാര്യ ത്തില്‍ സംശയത്തിലാകുന്നു, അറിഞ്ഞിരിക്കുക: നിശ്ചയം അവന്‍ എല്ലാ ഓരോ കാര്യവും വലയം ചെയ്തവനുമാകുന്നു.

 9: 67-68 ല്‍ വിവരിച്ചതുപോലെ ആത്മാവിനെ പരിഗണിക്കാതെ ജീവിതലക്ഷ്യം മറന്ന് തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന കപടവിശ്വാസികളുടെയും കുഫ്ഫാറുകളുടെയും സ്വഭാവമാണ് സൂക്തത്തില്‍ വിവരിക്കുന്നത്. അവര്‍ ഉ റപ്പുനല്‍കുന്ന സത്യമായ അദ്ദിക്റിനെ ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരമായി അംഗീകരിക്കാത്തവരാണ്. ത്രികാലജ്ഞാനിയായ അല്ലാഹു അവരവരുടെ പിരടിയില്‍ കര്‍മ്മരേഖ സ്ഥാപിച്ചിട്ടുണ്ട് എന്നും വിധിദിവസം അത് ഒരു തുറന്ന പുസ്തകമായി എടു ത്തുകൊടുത്ത് അവരവരെക്കൊണ്ട് വായിപ്പിച്ചാണ് വിചാരണ നടത്തുക എന്നും 17: 13-14; 18: 49; 23: 62-64; 36: 12; 45: 28-29; 58: 6; 78: 28-29 എന്നീ സൂക്തങ്ങളില്‍ അവര്‍ വായി ക്കുന്നുണ്ട്. എന്നാല്‍ അദ്ദിക്റിനെ മൂടിവെച്ച്, പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന അവര്‍ കര്‍മപുസ്തകത്തെക്കുറിച്ച് ബോധമില്ലാത്തവരാണ്. വിചാരണാദിനം കൊണ്ട് വിശ്വസിക്കാത്ത, മിഥ്യാവാദികളായ അവര്‍ സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് വിധിദിവ സം വിചാരണ നടത്തപ്പെടുക എന്നും, അന്ന് മിഥ്യാവാദികള്‍ നഷ്ടപ്പെട്ടവരായിരിക്കുമെ ന്നും 7: 8-9; 39: 69, 75; 40: 78 സൂക്തങ്ങളിലെല്ലാം വായിക്കുന്നവരാണ്. 10: 7-8; 17: 17, 97-98; 25: 21-23 വിശദീകരണം നോക്കുക.