( ഫുസ്വിലത്ത് ) 41 : 7

الَّذِينَ لَا يُؤْتُونَ الزَّكَاةَ وَهُمْ بِالْآخِرَةِ هُمْ كَافِرُونَ

-സക്കാത്ത് നല്‍കാത്തവര്‍ ആരോ അവര്‍, അവര്‍ പരലോകം കൊണ്ട് നിഷേധിച്ചവര്‍ തന്നെയുമാകുന്നു.

ഇവിടെ സൂചിപ്പിച്ച അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍ പ്രവാചകന്‍റെ കാലത്ത് അറബി ഭാഷയില്‍ നിപുണന്മാരും പണ്ഡിതന്മാരുമെന്ന് അഭിമാനിച്ചിരുന്ന മക്കാമുശ്രിക്കുകളാണ് ഉള്‍പ്പെട്ടിരുന്നതെങ്കില്‍, ഇന്ന് 1: 7; 9: 67-68; 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞ കപടവിശ്വാസികളും അവരുടെ അനുയായികളുമാണ് ഉള്‍പ്പെടുക. ആത്മാവിനെ പരിഗണിക്കാതെ അവര്‍ ദേഹേച്ഛക്കും ഐഹികജീവിതത്തിനും പ്രാധാന്യം നല്‍കുന്നതിനാല്‍ പരലോകത്തെ തള്ളിപ്പറയുന്നവരായിരിക്കുകയാണ്. തെമ്മാടികളായ അവര്‍ ഇഷ്ടപ്പെട്ടോ നിര്‍ബന്ധമായിക്കൊണ്ടോ ദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ തന്നെയും അതൊന്നും തന്നെ അവരില്‍ നിന്ന് സ്വീകരിക്കപ്പെടുകയില്ല എന്ന് 9: 53-55 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 186 ല്‍ വിവരിച്ച പ്രകാരം അവരില്‍ നിന്ന് നമസ്കാരം, ഹജ്ജ്, നോമ്പ്, ഉംറ തുടങ്ങി യാതൊരു കര്‍മ്മവും തന്നെ സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രല്ല, 25: 65-66 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇത്തരം കര്‍മ്മങ്ങള്‍ ചെയ്തതിന് പിഴയായി അവര്‍ക്ക് നരകക്കുണ്ഠമാണ് ലഭിക്കുക. 9: 5, 28, 123; 33: 1, 48; 40: 47-50 വിശദീകരണം നോക്കുക.