أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ ۚ وَلَوْلَا كَلِمَةُ الْفَصْلِ لَقُضِيَ بَيْنَهُمْ ۗ وَإِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ
അല്ലാഹു അവര്‍ക്ക് അനുവദിച്ചുകൊടുത്തിട്ടില്ലാത്ത കാര്യങ്ങള്‍ ദീനില്‍ അവര്‍ക്ക് നിയമമാക്കിക്കൊടുക്കുന്ന പങ്കാളികള്‍ അവര്‍ക്കുണ്ടോ? സ്പഷ്ടമായ തീരു മാനവചനം ഉണ്ടായിരുന്നില്ലെങ്കില്‍ അവര്‍ക്കിടയില്‍ ഉടനെ വിധികല്‍പിക്കുക തന്നെ ചെയ്യുമായിരുന്നു; നിശ്ചയം അക്രമികളോ, അവര്‍ക്ക് വേദനാജനകമാ യ ശിക്ഷയുമാണുള്ളത്.
പ്രകാശമായ അദ്ദിക്റിന്റെ വെളിച്ചത്തിലുള്ള ജീവിതവ്യവസ്ഥ പിന്‍പറ്റാനാണ് പ്രവാ ചകന്മാരും വിശ്വാസികളും കല്പിക്കപ്പെട്ടിട്ടുള്ളത്, എന്നാല്‍ ഇത്തരം സൂക്തങ്ങള്‍ വായി ക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് അദ്ദിക്റിനെ അവഗണിച്ചുകൊണ്ട് സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും ആചാരാനുഷ്ഠാനങ്ങളുമാണ് കൊണ്ടുനടക്കുന്നത്. അങ്ങനെ ആത്മാവിനെ പരിഗണിക്കാത്ത അവര്‍ അവരുടെ അനുയായികളെ ബോറന്മാ രുടെ വീടായ നരകകുണ്ഠത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയുമാണ്. 'സ്പഷ്ടമായ തീ രുമാന വചനം' മുന്കടന്നതുകൊണ്ടാണ് അവര്‍ ഭിന്നിച്ച വിഷയങ്ങളില്‍ തീരുമാനം കല്പി ക്കാതെ വിധിദിവസത്തേക്ക് നീട്ടിവെക്കുന്നത്. 10: 28-30, 60; 14: 28-30; 35: 40 വിശദീകര ണം നോക്കുക.