( അശ്ശൂറ ) 42 : 22

تَرَى الظَّالِمِينَ مُشْفِقِينَ مِمَّا كَسَبُوا وَهُوَ وَاقِعٌ بِهِمْ ۗ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي رَوْضَاتِ الْجَنَّاتِ ۖ لَهُمْ مَا يَشَاءُونَ عِنْدَ رَبِّهِمْ ۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ

അക്രമികളെ അവര്‍ സമ്പാദിച്ചതില്‍ കുണ്ഠിതപ്പെടുന്നവരായി നിനക്ക് കാണാം, അത് അവരില്‍ വന്നുഭവിക്കുകതന്നെ ചെയ്യും; ആരാണോ വിശ്വസിക്കുകയും ആ വിശ്വാസമനുസരിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്, അവര്‍ സ്വര്‍ഗപ്പൂന്തോപ്പുകളിലായിരിക്കും, അവര്‍ക്ക് തങ്ങളുടെ നാഥന്‍റെ പക്കല്‍ അവ ര്‍ ഉദ്ദേശിക്കുന്നതെല്ലാം ഉണ്ട്, അതുതന്നെയാകുന്നു വമ്പിച്ച ശ്രേഷ്ഠത! 

ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്ര്‍ മൂടിവെച്ചുകൊണ്ട് തിന്മ കല്‍പിക്കുക യും നന്മ വിരോധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കപടവിശ്വാസികളും കുഫ്ഫാറുകളും ജീവിതലക്ഷ്യം മറന്നുകൊണ്ട് ഇവിടെ നരകക്കുണ്ഠം പണിതുകൊണ്ടിരിക്കുന്നവരാണെന്ന് 9: 80-82 ല്‍ പറഞ്ഞിട്ടുണ്ട്. 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ ഇന്ന് രൂപപ്പെട്ടിരിക്കെ വിശ്വാസിയാകാനുള്ള നാഥന്‍റെ സ മ്മതപത്രമായ അതുകൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 2: 186, 256 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 38: 24 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ ഉപയോഗപ്പെടു ത്തി വിശ്വാസിയാവുകയും വിശ്വാസിയാകാനുള്ള അത് ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസികളല്ലാത്തവരെല്ലാം തന്നെ അവരു ടെ പിരടിയിലുള്ള കര്‍മരേഖയില്‍ പരസ്ത്രീ-പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങ ളാണ് കൊത്തിവെച്ചുകൊണ്ടിരിക്കുന്നത്. അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് 15: 44 ല്‍ വിവരിച്ചിട്ടുണ്ട്. 60: 13 ല്‍ വിവരിച്ച പ്രകാരം അവര്‍ക്ക് അവരുടെ അഞ്ചാം ഘട്ടം നരകക്കുണ്ഠത്തില്‍ നിന്നുള്ള ഒരു തീക്കുഴിയായിരിക്കും. നാലാം ഘട്ടമായ ഐഹികലോ കത്ത് സ്വര്‍ഗം പണിത് കൊണ്ടിരിക്കുന്ന വിശ്വാസിക്ക് അഞ്ചാം ഘട്ടത്തില്‍ അതില്‍ നി ന്നുള്ള ഒരു പൂന്തോപ്പായിരിക്കും ലഭിക്കുക. 9: 65, 67-68; 25: 27-30; 40: 46-52 വിശദീകരണം നോക്കുക.