( അശ്ശൂറ ) 42 : 30

وَمَا أَصَابَكُمْ مِنْ مُصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرٍ

വിപത്തില്‍ നിന്ന് നിങ്ങള്‍ക്ക് ഏതൊന്ന് ബാധിക്കുന്നുണ്ടെങ്കിലും അപ്പോള്‍ അത് നിങ്ങളുടെ കൈകള്‍ സമ്പാദിച്ചതാകുന്നു, അധികവും അവന്‍ വിടുതി ചെയ്യുകയാകുന്നു. 

നന്മ അല്ലാഹുവില്‍ നിന്നും തിന്മ നിന്നില്‍ നിന്നുമാണ് എന്ന് 4: 79 ല്‍ പറഞ്ഞിട്ടുള്ള ത് ഓര്‍മ്മിക്കുന്ന വിശ്വാസികള്‍ അദ്ദിക്ര്‍ കൊണ്ട് 'അല്ലാഹ്' എന്ന സ്മരണ എപ്പോഴും നിലനിര്‍ത്തുന്നവരാണ്. അത്തരക്കാര്‍ തന്നെയാണ് 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അ ദ്ദിക്റിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ് ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗപ്പെടുത്തുന്ന വര്‍. അല്ലാഹുവിനെ മറന്നുകളഞ്ഞ കപടവിശ്വാസികള്‍ അവര്‍ക്ക് ഒരു നന്മ ലഭിച്ചാല്‍ അ ത് അവരുടെ കഴിവ് കൊണ്ടാണെന്ന് ഊറ്റം കൊള്ളുകയും അതില്‍ അതിയായി നി ഗ ളിക്കുകയും ചെയ്യുന്നതാണ്. അവര്‍ ദുരിതം ബാധിക്കുന്നതിന് മറ്റുള്ളവരെ പഴിചാരുക യാണ് ചെയ്യുന്നതെങ്കില്‍ വിശ്വാസികള്‍ അത് തങ്ങളുടെത്തന്നെ വീഴ്ചകൊണ്ട് സംഭവിച്ച താണെന്ന് മനസ്സിലാക്കി അല്ലാഹുവിലേക്ക്-അദ്ദിക്റിലേക്ക്-തന്നെ തിരിയുകയാണ് ചെയ്യു ക. 3: 101-102; 9: 80-82; 30: 41; 35: 45 വിശദീകരണം നോക്കുക.