( സുഗ്റുഫ് ) 43 : 20

وَقَالُوا لَوْ شَاءَ الرَّحْمَٰنُ مَا عَبَدْنَاهُمْ ۗ مَا لَهُمْ بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَخْرُصُونَ

അവര്‍ പറയുകയും ചെയ്യുന്നു: നിഷ്പക്ഷവാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞ ങ്ങള്‍ അവരെ സേവിക്കുമായിരുന്നില്ല, അവര്‍ക്ക് അതിനെപ്പറ്റി യാതൊരു അ റിവുമില്ല, നിശ്ചയം അവര്‍ നിഗമനങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരല്ലാതെയല്ല.

ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന യഥാര്‍ത്ഥ അറിവായ അദ്ദിക്ര്‍ മനസ്സിലാ ക്കാന്‍ ശ്രമിക്കാത്ത ഫുജ്ജാറുകളെല്ലാം തന്നെ അല്ലാഹുവിനെക്കുറിച്ചും മലക്കുകളെ ക്കുറിച്ചും പരലോകത്തെക്കുറിച്ചുമെല്ലാം ദൃഢവിശ്വാസമില്ലാതെ നിഗമനങ്ങള്‍ വെച്ചുപു ലര്‍ത്തിക്കൊണ്ടിരിക്കുന്നവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണ്. അവര്‍ വായിച്ച, കേട്ട സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിക്കുന്നതും സാക്ഷ്യം വഹിക്കുന്നതും അവരെ നരകത്തിലേക്ക് തള്ളിവിടുന്നതുമാണ്. 6: 116; 10: 85-86; 41: 19-25; 45: 20 വിശദീക രണം നോക്കുക