( സുഗ്റുഫ് ) 43 : 24

قَالَ أَوَلَوْ جِئْتُكُمْ بِأَهْدَىٰ مِمَّا وَجَدْتُمْ عَلَيْهِ آبَاءَكُمْ ۖ قَالُوا إِنَّا بِمَا أُرْسِلْتُمْ بِهِ كَافِرُونَ

അവന്‍ ചോദിച്ചു: നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ഏതൊരു മാര്‍ഗത്തിലാണോ കണ്ടെത്തിയത,് അതിനേക്കാളും നല്ലമാര്‍ഗം നിങ്ങള്‍ക്ക് ഞാന്‍ കൊണ്ടുവന്നാ ലും! അവര്‍ പറഞ്ഞു: നിശ്ചയം നിങ്ങള്‍ എന്തൊന്നും കൊണ്ടാണോ അയക്ക പ്പെട്ടിട്ടുള്ളത് ഞങ്ങള്‍ അതിനെ നിഷേധിക്കുന്നവര്‍ തന്നെയാകുന്നു. 

അല്ലാഹുവിന്‍റെ സന്ദേശമായ അദ്ദിക്ര്‍ കൊണ്ടുതന്നെയാണ് എല്ലാ പ്രവാചകന്മാരും അയക്കപ്പെട്ടിട്ടുള്ളത്. എക്കാലത്തുമുള്ള കാഫിറുകളുടെ മറുപടിപോലെത്തന്നെ ഇന്നും അദ്ദിക്റിലേക്ക് വിളിക്കുമ്പോള്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ മറുപ ടി ഇപ്രകാരമായിരിക്കും: ഞങ്ങള്‍ ഞങ്ങളുടെ കാക്കകാരണവന്‍മാരുടെ മാര്‍ഗത്തില്‍ മാ ത്രമേ ചരിക്കുകയുള്ളൂ എന്ന്. ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളെ പരിഹസിക്കുന്നവരായിരിക്കുമെന്ന് 83: 29 ല്‍ പറഞ്ഞിട്ടു ണ്ട്. 2: 212; 28: 49-50; 42: 44-48 വിശദീകരണം നോക്കുക.