وَقَالُوا لَوْلَا نُزِّلَ هَٰذَا الْقُرْآنُ عَلَىٰ رَجُلٍ مِنَ الْقَرْيَتَيْنِ عَظِيمٍ
അവര്‍ ചോദിക്കുകയും ചെയ്തു: ആ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാ പുരുഷന്റെ മേല്‍ എന്തുകൊണ്ട് ഈ വായന അവതരിപ്പിക്കപ്പെട്ടില്ല?
41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥം ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനമാണെന്നും അത് മൊത്തം മനുഷ്യര്‍ക്കുള്ള മാ ര്ഗദര്ശനമാണെന്നും സ്വര്‍ഗത്തിലേക്കുള്ള ടിക്കറ്റാണെന്നും ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാണെന്നും അംഗീകരിക്കാത്ത യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാ റുകളുടെയും ചോദ്യം: അവര്‍ പണ്ഡിതന്മാരായി പരിഗണിക്കുന്നവര്‍ ആരും എന്തു കൊണ്ട് ഇങ്ങനെ പറയുന്നില്ല എന്നാണ്. അവര്‍ അദ്ദിക്ര്‍ എന്ന പേരിലുള്ള ഗ്രന്ഥത്തെക്കുറിച്ച് കേള്‍ക്കുകപോലും ചെയ്തിട്ടില്ലാത്ത വിധമാണ് പ്രതികരിക്കുന്നത്. അവര്‍ ആത്മാവിനെതിരെ കാഫിറാണെന്ന് സാക്ഷ്യം വഹിച്ചുകൊണ്ട് മരണപ്പെടുമെന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെച്ച് കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന ഈ ദുഷ്ടജനതയെ ഈസാ രണ്ടാമത് വന്നശേഷം അന്ന് യഥാര്‍ത്ഥ ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പ്പന നടപ്പില്‍ വരുത്തുന്നതാണ്. നരകത്തെത്തൊട്ട് കാത്തുസൂക്ഷിക്കുന്ന മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റുമായ അദ്ദിക്റിനെ മൂടിവെക്കുക യും തള്ളിപ്പറയുകയും ചെയ്യുന്ന ഇവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്റെ വിറകുകളും. 10: 15-16; 38: 8; 43: 4, 15; 98: 6 വിശദീകരണം നോക്കുക.