وَلَنْ يَنْفَعَكُمُ الْيَوْمَ إِذْ ظَلَمْتُمْ أَنَّكُمْ فِي الْعَذَابِ مُشْتَرِكُونَ
നിങ്ങള്‍ അക്രമികളായിപ്പോയതിനാല് ഇന്നേദിനം നിങ്ങള്‍ക്ക് പരസ്പരം ഒരു ഉപകാരവും ചെയ്യാന്‍ സാധിക്കുകയില്ലതന്നെ, നിശ്ചയം നിങ്ങള്‍ ശിക്ഷയില്‍ പങ്കാളികളാകുന്നു.
'എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയതിനു ശേഷം എന്നെ അതില്‍ നിന്ന് തടഞ്ഞത് പിശാചായിരുന്നുവല്ലോ' എന്ന് വിധിദിവസം അക്രമി വിലപിക്കുമെന്ന് 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയത് അക്രമികളായ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. ഇത്തരം സൂക്തങ്ങള്‍ വായിക്കാത്ത പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ പ്രപഞ്ചനാഥനെ ഏകനായി അംഗീകരിച്ചുകൊണ്ടും വിധിദിവസത്തില്‍ വിശ്വസിച്ചുകൊണ്ടും സല്‍കര്‍മ്മങ്ങ ള്‍ ചെയ്ത് ജീവിക്കുകയാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഖിക്കാനോ ഇടവരികയില്ല എന്ന് 2: 62 ല്‍ പറഞ്ഞിട്ടുണ്ട്.
മനുഷ്യന്റെ ബാധ്യതയാണ് തന്റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസി യാക്കല്‍. അത് ചെയ്യാത്ത ഫുജ്ജാറുകളായ അക്രമികളുടെയും അവരുടെ ജിന്നുകൂട്ടുകാ രുടെയും പരിണിതി അവര്‍ നരകക്കുണ്ഠത്തില്‍ കഴിഞ്ഞുകൂടണമെന്നാണ് എന്ന് 59: 16-17 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 10: 17-18; 28: 48-50; 34: 40-41 വിശദീകരണം നോക്കുക.