( സുഗ്റുഫ് ) 43 : 41

فَإِمَّا نَذْهَبَنَّ بِكَ فَإِنَّا مِنْهُمْ مُنْتَقِمُونَ

അങ്ങനെ നിന്നെ നാം കൊണ്ടുപോവുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം നാം അവരില്‍ നിന്നുള്ളവരോട് പ്രതികാരം ചെയ്യുന്നവന്‍ തന്നെയാകുന്നു. 

9: 65 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളും അദ്ദിക്ര്‍ മൂടിവെച്ച് തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരു മായ തെമ്മാടികളാണ്. മൊത്തം ലോകരെ ഉണര്‍ത്താനുള്ള സന്മാര്‍ഗമായ അദ്ദിക്ര്‍ ഇനി നാഥന്‍ ഏല്‍പിക്കുക പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെയാണ് എന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്. വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍ കടക്കുന്ന അവസാനത്തെ വിശ്വാസിയും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോയതിന് ശേ ഷം ഭൂമിയുടെ തിരിച്ചുകറക്കവും മസീഹുദ്ദജ്ജാലിന്‍റെ പുറപ്പെടലും സംഭവിക്കുന്നതാ ണ്. മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നെ റബ്ബായിത്തന്നെയും സ്വീകരിക്കു ന്ന 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളെ ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ് തവര്‍ തുടങ്ങിയ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ വധിക്കുന്ന തും അന്നേവരെ നടപ്പില്‍ വരാത്ത 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ ക ല്‍പന നടപ്പിലാക്കുന്നതുമാണ്. 8: 30-33; 12: 110; 40: 51-52; 43: 31 വിശദീകരണം നോക്കുക.