( ജാസിയഃ ) 45 : 21

أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ نَجْعَلَهُمْ كَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَحْيَاهُمْ وَمَمَاتُهُمْ ۚ سَاءَ مَا يَحْكُمُونَ

തിന്മയില്‍ വിഹരിച്ചുകൊണ്ടിരിക്കുന്നവരുടെയും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരുടെയും ജീവിതവും മരണവും നാം ഒരുപോലെയാക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നുവോ? എത്രദുഷിച്ച തീരുമാനമാണ് അവര്‍ കൈക്കൊള്ളുന്നത്.

അദ്ദിക്ര്‍ പിന്‍പറ്റി ജീവിക്കുന്ന സൂക്ഷ്മാലുക്കളുടെയും അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളായ അക്രമികളുടെയും ജീവിതവും മരണവും ഒരു പോലെയായിരിക്കുകയില്ല. അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ദുഷിച്ച തീരുമാനം കൈകൊള്ളുന്ന അക്രമികളായ കെട്ടജനതയാണ് അങ്ങനെ കണക്കുകൂട്ടുന്നവര്‍. സൂക്ഷ്മാലുക്കള്‍ സന്തോഷത്തോടുകൂടി അല്ലാഹുവിനെ കണ്ടുകൊണ്ട് മരണപ്പെടുന്നവരും അവര്‍ പണിത സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകുന്നവരുമാണെങ്കില്‍, അക്രമികള്‍ മരണസമയത്ത് ആത്മാവിനെതിരെ കാഫിറായിരുന്നു എന്ന് സാക്ഷ്യം വഹിച്ചുകൊണ്ടും പിശാചിനെ ദുഃഖത്തോടുകൂടി കണ്ടു കൊണ്ടും അവന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് പോകുന്നവരാണ്. 3: 78; 32: 18; 38: 28 വിശദീകരണം നോക്കുക.