( മുഹമ്മദ് ) 47 : 1

الَّذِينَ كَفَرُوا وَصَدُّوا عَنْ سَبِيلِ اللَّهِ أَضَلَّ أَعْمَالَهُمْ

കാഫിറുകളാവുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തെത്തൊട്ട് തടയുകയും ചെയ്തവ ര്‍ ആരോ, അവരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ പാഴാക്കിക്കളഞ്ഞിരിക്കുന്നു.

അല്ലാഹുവിന്‍റെ മാര്‍ഗമായ അദ്ദിക്റിനെ മൂടിവെയ്ക്കുകയും മറ്റുള്ളവര്‍ക്ക് അത് ഉ പയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ കാഫിറുകളും തെമ്മാടികളുമാണെന്നും അവരുടെ നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ, ദാനധര്‍മ്മങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും പാഴായിപ്പോയിരിക്കു ന്നു എന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. 7: 40 ല്‍ പറഞ്ഞ ഫുജ്ജാറുകളായ ഭ്രാന്തന്മാ രോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73; 25: 52; 66: 9 എന്നീ സൂക്തങ്ങളിലൂടെ വിശ്വാസികളോട് അല്ലാഹു കല്‍പിച്ചിട്ടുള്ളത്. 33: 1; 40: 4-5, 47-50; 45: 31-32 വിശദീകരണം നോക്കുക.