( ഫത്ഹ് ) 48 : 16

قُلْ لِلْمُخَلَّفِينَ مِنَ الْأَعْرَابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُولِي بَأْسٍ شَدِيدٍ تُقَاتِلُونَهُمْ أَوْ يُسْلِمُونَ ۖ فَإِنْ تُطِيعُوا يُؤْتِكُمُ اللَّهُ أَجْرًا حَسَنًا ۖ وَإِنْ تَتَوَلَّوْا كَمَا تَوَلَّيْتُمْ مِنْ قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًا

ഗ്രാമീണ അറബികളില്‍ നിന്ന് പിന്തിരിഞ്ഞ് നിന്നവരോട് നീ പറയുക: അതികഠി നമായ ആക്രമണശേഷിയുള്ള ഒരു ജനതയുമായി യുദ്ധം ചെയ്യാനോ അല്ലെങ്കി ല്‍ അവരെ കീഴടക്കാനോ നിങ്ങള്‍ വിളിക്കപ്പെടുകതന്നെ ചെയ്യും; അപ്പോള്‍ നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അല്ലാഹു നല്ല ഒരു പ്രതിഫലം നല്‍കുന്നതാണ്, ഇനി മുമ്പ് നിങ്ങള്‍ പിന്തിരിഞ്ഞതുപോലെ പിന്തിരിയുകയാണെ ങ്കിലോ, വേദനാജനകമായ ശിക്ഷകൊണ്ട് അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതുമാണ്. 

നിഷ്പക്ഷവാനായ നാഥന്‍ ആരെയും നരകത്തിലേക്കോ സ്വര്‍ഗത്തിലേക്കോ ആ ക്കുന്നില്ല. ആരെങ്കിലും അദ്ദിക്റില്‍ നിന്ന് ജീവിതലക്ഷ്യം മനസ്സിലാക്കി സര്‍വ്വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുകയാണെങ്കില്‍ ഗ്രന്ഥം അവര്‍ക്ക് അനുകൂലമായി സാക്ഷിനില്‍ക്കുക യും വാദിക്കുകയും അവരെ അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ്. മറിച്ച് ജീവിതലക്ഷ്യമില്ലാതെ കന്നുകാലികളെപ്പോലെ തിന്നുകുടിച്ചുമു ടിച്ച് ഇവിടെ ജീവിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍ക്കെതിരെ അവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്ത് അവരെ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതാണ്. 42: 22; 43: 36 -39; 47: 15 വിശദീകരണം നോക്കുക.