( ഫത്ഹ് ) 48 : 9

لِتُؤْمِنُوا بِاللَّهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا

നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അവന്‍റെ പ്രവാചകനെക്കൊണ്ടും വിശ്വ സിക്കുന്നതിന് വേണ്ടി; നിങ്ങള്‍ അവനെ പ്രതാപിയാക്കുന്നതിനും അവനെ ഭ ക്തിയോടെ ആദരിക്കുന്നതിന് വേണ്ടിയും, പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും നിങ്ങള്‍ അവനെ പരിശുദ്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നതിന് വേണ്ടിയും. 

അല്ലാഹു ഭൂമിയിലേക്ക് ഇറങ്ങിവരികയില്ല. പകരം പ്രവാചകനെ അയച്ചത് പ്രതാപി യായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിനും അവന്‍ തൃപ്തിപ്പെട്ട ജീവിതം ജീവിച്ച് ജനങ്ങള്‍ക്ക് കാണിച്ചുതരുന്നതിനും വേണ്ടിയാണ്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന പ്രസ്തുത ജീവിതം പിന്‍പറ്റുന്നവര്‍ക്ക് സ്വര്‍ഗത്തിലേക്കുതന്നെ തിരിച്ചുചെല്ലാമെന്ന സന്തോഷവാര്‍ ത്തയും അദ്ദിക്ര്‍ അറിഞ്ഞിട്ട് മൂടിവെക്കുന്ന കപടവിശ്വാസികള്‍ക്കും അതിനെ തള്ളിപ്പറ യുന്ന, അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന വഴിപിഴച്ചവര്‍ക്കും ഏ റ്റവും ദുഷിച്ച നരകകുണ്ഠമാണ് മടക്കസ്ഥലമായിട്ടുള്ളത് എന്ന് മുന്നറിയിപ്പും നല്‍കുന്നതി ന് വേണ്ടിയുമാണ്. 

 2: 62; 5: 69 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇന്ന് ഗ്രന്ഥത്തിന്‍റെ ജീവിതം സാ ക്ഷ്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളുടെ ഒരു സംഘം ലോകത്തെവിടെയും ഇല്ലാത്തതിനാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൊണ്ടും വിധിദിവസത്തെക്കൊണ്ടും വിശ്വസിച്ച് സല്‍കര്‍മ്മങ്ങള്‍ ചെ യ്യുകയാണെങ്കില്‍ അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഖിക്കാനോ ഇടവരികയില്ല. 7: 157-159; 9: 31; 24: 41 വിശദീകരണം നോക്കുക.