( ഹുജുറാത്ത് ) 49 : 14

قَالَتِ الْأَعْرَابُ آمَنَّا ۖ قُلْ لَمْ تُؤْمِنُوا وَلَٰكِنْ قُولُوا أَسْلَمْنَا وَلَمَّا يَدْخُلِ الْإِيمَانُ فِي قُلُوبِكُمْ ۖ وَإِنْ تُطِيعُوا اللَّهَ وَرَسُولَهُ لَا يَلِتْكُمْ مِنْ أَعْمَالِكُمْ شَيْئًا ۚ إِنَّ اللَّهَ غَفُورٌ رَحِيمٌ

ഗ്രാമീണ അറബികള്‍ പറയുന്നു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു; നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല, എന്നാല്‍ ഞങ്ങള്‍ മുസ്ലിംകളായിരിക്കുന്നു എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക, വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചു കഴിഞ്ഞിട്ടില്ല എന്നിരിക്കെ; നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാച കനെയും അനുസരിക്കുകയാണെങ്കില്‍ നിങ്ങളുടെ പ്രവൃത്തികളില്‍ നിന്ന് ഒ ന്നും തന്നെ പാഴായിപ്പോകുന്നതല്ല, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനാകുന്നു.

69: 51 ല്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാണെന്ന് ഉറപ്പുവരുത്താത്ത ലോകത്തെല്ലാമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഇന്നത്തെ ഫു ജ്ജാറുകള്‍ അവകാശപ്പെടുന്നതുപോലെ ഗ്രാമീണ അറബികളും പ്രവാചകന്‍റെ അടുത്തു വന്ന് അവകാശപ്പെട്ടിരുന്നത് ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്നായിരുന്നു. എന്നാല്‍ വി ശ്വാസം രൂപപ്പെടുത്താനും വിശ്വാസം വര്‍ദ്ധിപ്പിക്കാനുമുള്ള ഗ്രന്ഥത്തിലെ സൂക്തങ്ങളുടെ ആശയം അവരുടെ ഹൃദയങ്ങളിലേക്ക് പ്രവേശിച്ചിട്ടില്ലാത്തതിനാല്‍ ഹൃദയങ്ങളുടെ അ വസ്ഥ അറിയുന്ന അല്ലാഹു പ്രവാചകനോട്: നിങ്ങള്‍ മുസ്ലിംകളായിരിക്കുന്നു-സമര്‍പ്പി ച്ചവരായിരിക്കുന്നു-എന്ന് പറഞ്ഞുകൊള്ളുക; എന്നല്ലാതെ വിശ്വാസികളാണ് എന്ന് പറ യാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല. നിങ്ങള്‍ അല്ലാഹുവിന്‍റെ പ്രവാചകനെ എല്ലാ കാര്യങ്ങളി ലും പിന്‍പറ്റുകയാണെങ്കില്‍ നിങ്ങളുടെ പ്രവൃത്തികളൊന്നും തന്നെ പാഴായിപ്പോവുകയി ല്ല എന്ന് പറയാന്‍ കല്‍പ്പിക്കുകയാണ്. ഗ്രാമീണ അറബികള്‍ എഴുത്തും വായനയും അറി യാത്തവരും ഗ്രന്ഥം ലഭിക്കാത്തവരുമായതിനാലാണ് അവരോട്: വിശ്വാസം നിങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചിട്ടില്ല എന്നിരിക്കെ നിങ്ങള്‍ വിശ്വാസികളല്ല, മറിച്ച് 'നിങ്ങള്‍ മുസ്ലിംകളാണെന്ന് പറഞ്ഞുകൊള്ളുവീന്‍' എന്ന് പറയാന്‍ കല്‍പിക്കുന്നത്. എന്നാല്‍ ഇ ന്നത്തെ ഫുജ്ജാറുകള്‍ക്ക് എഴുത്തും വായനയും അറിയുന്നതിനാലും അദ്ദിക്ര്‍ വന്നുകി ട്ടിയതിനാലും ഗ്രാമീണ അറബികളെപ്പോലെ മുസ്ലിംകളാണെന്ന് പറയാന്‍ പോലും അ ര്‍ഹതയില്ല. അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. ഇന്ന് അല്ലാഹുവും അവന്‍റെ പ്രവാചകനും ഉള്ളത് അദ്ദിക്റിലാണ്. എഴുത്തും വായനയും അറിയുന്ന ഏ തൊരാള്‍ക്കും 6236 സൂക്തങ്ങളടങ്ങുന്ന വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ 'സമ്മത പത്രമായ' അദ്ദിക്ര്‍ ഉപയോഗപ്പെടുത്താതെ വിശ്വാസിയാകാന്‍ സാധ്യമല്ല. വിശ്വാസിയാ കാതെ 59: 23 ല്‍ പറഞ്ഞ 'വിശ്വാസി'യായ അല്ലാഹുവിന്‍റെ വീടായ സ്വര്‍ഗത്തില്‍ പ്രവേ ശിക്കുകയുമില്ല. ആരാണോ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ചത്, അപ്പോള്‍ അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101; 4: 174 -175; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഫുജ്ജാറുകള്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തി ന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്നവരായതിനാ ല്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദു ഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 8: 22; 17: 97-98; 25: 33-34 സൂ ക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. ആത്മാവിനെ പരിഗണിക്കാത്ത അവര്‍ ദേഹേച്ഛ പിന്‍പറ്റുന്നവരും മരണസമയത്ത് 7: 37 ല്‍ പറഞ്ഞ പ്രകാരം ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നവരുമാണ്. 9: 31-33, 67-68, 125 വിശദീകരണം നോക്കുക.