وَإِذَا قِيلَ لَهُمْ تَعَالَوْا إِلَىٰ مَا أَنْزَلَ اللَّهُ وَإِلَى الرَّسُولِ قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءَنَا ۚ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْلَمُونَ شَيْئًا وَلَا يَهْتَدُونَ
അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഒന്നിലേക്കും പ്രവാചകനിലേക്കും നിങ്ങള്‍ വരു വിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ പറയും: ഞങ്ങളുടെ പൂര്‍വ്വികപി താക്കളെ ഞങ്ങള്‍ ഏതൊരു ചര്യയിലാണോ കണ്ടത്, ഞങ്ങള്‍ക്ക് അതുതന്നെമതി, അവരുടെ പിതാക്കള്‍ യാതൊന്നും അറിവില്ലാത്തവരും അവര്‍ സന്‍ മാര്‍ഗം പ്രാപിക്കാത്തവരായിരുന്നാലും?
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുകയും എന്നാല്‍ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ആശയമറിയാതെ ഗ്രന്ഥം വഹിക്കുകയും ചെയ്യുന്ന ഫുജ്ജാറുകളോട് 41: 41-43 സൂക്തങ്ങളില്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ അണപ്പല്ലുപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളാനാണ് പ്രവാചകന്‍റെ വിടവാങ്ങല്‍ ഹജ്ജില്‍ തന്നെ പഠിപ്പിച്ചിട്ടുള്ളത് എന്ന് പറയുമ്പോള്‍, അത്തരം ഒരു ഗ്രന്ഥത്തെക്കുറിച്ച് ബോധമില്ലാത്ത അവര്‍ പറയുക: ഞങ്ങള്‍ ഞങ്ങളുടെ കാക്കകാരണവന്മാരെ ഏതൊരു ചര്യയില്‍ കണ്ടുവോ, ഞങ്ങള്‍ക്ക് അതുതന്നെ മതി എന്നുതന്നെയാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത് അവരിലെ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടിലേക്ക് പോകുന്ന കപടവിശ്വാസികളെയും അവരെ അന്ധമായി പിന്‍പറ്റുന്ന വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന മുശ്രിക്കുകളായിത്തീര്‍ന്ന കാഫിറുകളെയും ശിക്ഷിക്കാന്‍ വേണ്ടിയും അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും പശ്ചാത്താപം സ്വീകരിക്കുന്നതിന് വേണ്ടിയുമാണ് എന്ന് 33: 73 ല്‍ പറഞ്ഞിട്ടുള്ളത് ഈ കെട്ടജനതയുടെ കാര്യത്തില്‍ സത്യമായി പുലര്‍ന്നിരിക്കുകയാണ്. 18: 105-106; 25: 23 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും മരണസമയത്ത് അവരുടെ മുമ്പില്‍ വെച്ചുകൊടുക്കപ്പെടുന്നതും തെളിവായ അദ്ദിക്റിന്‍റെ വഴിയിലല്ലാത്തതിനാല്‍ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും കാറ്റില്‍ പറത്തുന്ന ധൂളികളായി മാറ്റുന്നതുമാണ്. 2: 170-171; 4: 59 വിശദീകരണം നോക്കുക.