( അൽ മാഇദ ) 5 : 112

إِذْ قَالَ الْحَوَارِيُّونَ يَا عِيسَى ابْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَنْ يُنَزِّلَ عَلَيْنَا مَائِدَةً مِنَ السَّمَاءِ ۖ قَالَ اتَّقُوا اللَّهَ إِنْ كُنْتُمْ مُؤْمِنِينَ

ഹവാരിയ്യീങ്ങള്‍ ചോദിച്ച സന്ദര്‍ഭം, ഓ മര്‍യമിന്‍റെ പുത്രന്‍ ഈസാ, നിന്‍റെ നാ ഥന് ഞങ്ങളുടെമേല്‍ ആകാശത്തുനിന്ന് ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാ ന്‍ സാധിക്കുമോ? അവന്‍ പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാ ഹുവിനെ സൂക്ഷിക്കുവീന്‍.

ഈസായുടെ അനുയായികളായ ഹവാരിയ്യീങ്ങള്‍ക്ക് 56: 95; 69: 51 സൂക്തങ്ങളില്‍ പറഞ്ഞ ഉറപ്പുനല്‍കുന്ന സത്യമായ അദ്ദിക്ര്‍ ലഭിച്ചിരുന്നില്ല എന്നതിനാല്‍ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന വിധത്തില്‍ പൂര്‍ണ്ണമായ രീതിയിലുള്ള ധാരണ നാഥനെക്കുറിച്ച് ഉണ്ടായിരുന്നി ല്ല. അതുകൊണ്ടാണ് അവര്‍ 'നിനക്ക് ഞങ്ങളുടെമേല്‍ ഭക്ഷണത്തളിക ഇറക്കാന്‍ സാധിക്കുമോ എന്ന് ചോദിക്കാതെ നിന്‍റെ നാഥന് സാധിക്കുമോ' എന്ന് ചോദിച്ചത്. എന്നാല്‍ ഈസാക്ക് യഥാര്‍ത്ഥ ജ്ഞാനമായ ഉറപ്പ് നല്‍കുന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള അറിവുണ്ടായിരുന്നതിനാല്‍ ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ളവനാണെന്ന ബോധം ഉണ്ടായിരുന്നു. ഇന്ന് 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റ വും നല്ല വിശദീകരണമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ തള്ളിപ്പറഞ്ഞ് അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരുടെ അ നുയായികളായ മുശ്രിക്കുകളായ പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിനെക്കുറിച്ച് ദുഷി ച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരും ദുഷിച്ച പരിണിതിയുള്ളവരും നാഥന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ടവരും നരകക്കുണ്ഠാഗ്നിയിലേക്ക് മടങ്ങേണ്ടവരുമാണെന്ന് 48: 6; 98: 6 സൂക്തങ്ങളില്‍ അവരാണ് വായിച്ചിട്ടുള്ളത്. 2: 107, 147-148; 3: 59-60; 11: 17 വിശദീകരണം നോക്കുക.