وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَٰهَيْنِ مِنْ دُونِ اللَّهِ ۖ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ۚ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ ۚ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ ۚ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ
അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭവും സ്മരണീയമാണ്: ഓ മര്‍യമിന്‍റെ പുത്രന്‍ ഈസാ, നീ ജനങ്ങളോട് അല്ലാഹുവിനെക്കൂടാതെ എന്നെയും എന്‍റെ മാതാ വിനെയും രണ്ട് ഇലാഹുകളായി സ്വീകരിക്കുവീന്‍ എന്ന് പറഞ്ഞിട്ടുണ്ടായി രുന്നുവോ, അവന്‍ പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് അര്‍ഹതയില്ലാത്ത ത് ഞാന്‍ പറയുക എന്നത് എനിക്ക് യോജിച്ചതല്ലല്ലോ, ഇനി ഞാനത് പറഞ്ഞിട്ടുണ്ടെങ്കില്‍ അപ്പോള്‍ നിശ്ചയം നീ അത് അറിഞ്ഞിട്ടുണ്ടായിരിക്കുമല്ലോ, എന്‍റെ ആത്മാവിന്‍റെ അവസ്ഥ നീ അറിയുന്നു, നിന്‍റെ ആത്മാവിന്‍റെ അവസ്ഥ ഞാന്‍ അറിയുന്നുമില്ല, നിശ്ചയം നീ അദൃശ്യങ്ങളെല്ലാം അറിയുന്ന സര്‍വ്വജ്ഞാനി തന്നെയാകുന്നു.
ദൈവം ഈസാ നബിയാണെന്നും, പുത്രനും പിതാവും പരിശുദ്ധാത്മാവും കൂടിയ ദൈവം മൂന്നിലൊന്നാണെന്നും; അല്ല, മൂന്നാണെന്നുമുള്ള ക്രൈസ്തവരുടെ വിവിധങ്ങളായ വാദങ്ങളെയും അതിനും പുറമെ ഈസാ നബിയുടെ മാതാവിനെ ദൈവമാതാവായി തെരഞ്ഞെടുത്തതിനെയും വിമര്‍ശിക്കുകയും വിലക്കുകയുമാണ് ഈ സൂക്തത്തിലൂടെ അല്ലാഹു ചെയ്യുന്നത്. ആദ്യപ്രവാചകന്‍ നൂഹ് മുതല്‍ അന്ത്യപ്രവാചകന്‍ മു ഹമ്മദ് വരെയുള്ള 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥം സത്യമായ അദ്ദിക് ര്‍ ആണെന്നും അത് അവതരിപ്പിക്കപ്പെട്ടത് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മറ്റൊരു ഇലാഹുമില്ല എന്നും അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എ ന്നും പഠിപ്പിക്കാനാണെന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ത ന്നെയില്ല. അപ്പോള്‍ നിങ്ങള്‍ അവനെക്കുറിച്ച് മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഉണര്‍ത്തുന്നില്ലെയോ എന്ന് 32: 4 ല്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ ലോകരില്‍ ഇത്തരം സൂ ക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന ഫുജ്ജാറുകള്‍ സര്‍വസ്വം നാഥന് സ മര്‍പ്പിച്ചവരാണെന്ന് (മുസ്ലിംകളാണെന്ന്) ജല്‍പിക്കുന്നവരും വാദിക്കുന്നവരുമാണെങ്കി ലും അവര്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിച്ച കെട്ടജനതയാണെന്ന് 25: 18 ലും, യഥാര്‍ത്ഥ കാഫിറുകളാണെന്ന് 4: 150-151 ലും, തെമ്മാടികളാണെന്ന് 32: 18 ലും പ റഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത 7: 40; 10: 17-18; 26: 99; 32: 12, 22; 34: 32; 36: 59-62 തുടങ്ങിയ 52 സൂക്തങ്ങളില്‍ പറഞ്ഞ ഭ്രാന്തന്മാരായ ഇക്കൂട്ടര്‍ പിശാചിനെ സേ വിച്ചുകൊണ്ടിരിക്കുന്നവരാണ്. ഫുജ്ജാറുകളായ ഇവരുടെ മേലാണ് നാഥന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളതും അവര്‍ക്കാണ് നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളതുമെന്ന് 9: 67-68; 15: 44; 25: 34; 33: 72-73; 48: 6; 98: 6 സൂക്തങ്ങളില്‍ പറഞ്ഞത് വായിക്കുന്നതും ഇവര്‍ തന്നെയാണ്. 2: 62; 5: 69 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചക ന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങി യ ഇതര ജനവിഭാഗങ്ങള്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തെക്കൊണ്ടും വിശ്വസിച്ചുകൊണ്ട് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവര്‍ക്ക് അവരുടെ പ്രതിഫലം നാഥന്‍റെ പക്കലുണ്ട്; അവര്‍ക്ക് ഭയപ്പെടാനോ അവരുടെ മേല്‍ ദുഃഖിക്കാനോ ഇടവരികയില്ല. 1: 3-4; 2: 27-28; 3: 79-80; 4: 133 വിശദീകരണം നോക്കുക.