إِنْ تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِنْ تَغْفِرْ لَهُمْ فَإِنَّكَ أَنْتَ الْعَزِيزُ الْحَكِيمُ
നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍, അപ്പോള്‍ നിശ്ചയം അവര്‍ നിന്‍റെ അടിമ കള്‍ തന്നെയാകുന്നു, നീ അവര്‍ക്ക് പൊറുത്തുകൊടുക്കുന്നുവെങ്കിലോ അ പ്പോള്‍ നിശ്ചയം നീ അജയ്യനായ യുക്തിജ്ഞന്‍ തന്നെയാകുന്നു.
ഈസാ, മൂസാ, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാരെല്ലാം തന്നെ സര്‍വസ്വം നാഥ ന് സമര്‍പ്പിച്ച് ജീവിച്ചിരുന്നവരാണ്. അവര്‍ക്ക് മാത്രമല്ല, നിഷ്പക്ഷവാനായ സൃഷ്ടാവി ന് തന്നെയും ഒരാളെയും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ ആക്കാന്‍ സാധ്യ മല്ല. 6: 104 ല്‍, നിശ്ചയം നിങ്ങള്‍ക്ക് നിങ്ങളുടെ ഉടമയില്‍ നിന്നുള്ള 'ഉള്‍ക്കാഴ്ചാദായ കം' വന്നുകിട്ടിയിരിക്കുന്നു, അപ്പോള്‍ ആരെങ്കിലും അത് ഉള്‍ക്കാഴ്ചാദായകമായി ഉപ യോഗപ്പെടുത്തുന്നുവെങ്കില് അപ്പോള്‍ അതിന്‍റെ ഗുണം അവനുതന്നെയാണ്, ആരെങ്കി ലും അതുകൊള്ളെ അന്ധത നടിക്കുന്നുവെങ്കില്‍ അപ്പോള്‍ അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെ, ഞാന്‍ നിങ്ങളുടെമേല്‍ സൂക്ഷിപ്പുകാരനൊന്നുമല്ല എന്ന് പറയാന്‍ പ്ര വാചകനോട് കല്‍പിച്ചിട്ടുണ്ട്. 3: 101; 5: 48 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ആരാണോ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും രോഗങ്ങളെ ത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിച്ചത്, അവ ന് നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു.
57: 25 ല്‍ പറഞ്ഞ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാ സും, 33: 72 ല്‍ പറഞ്ഞ അമാനത്തുമായ അദ്ദിക്ര്‍ മൂടിവെക്കുന്ന, 2: 99 ല്‍ പറഞ്ഞ തെമ്മാടികളായ കപടവിശ്വാസികള്‍ക്കുവേണ്ടി 9: 80 പ്രകാരം പ്രവാചകന്‍ 70 പ്രാവശ്യം പൊറുക്കലിനെ തേടിയാലും, 63: 6 പ്രകാരം പ്രവാചകന്‍ എത്ര പ്രാവശ്യം പൊറുക്കലിനെ തേ ടിയാലും അവര്‍ക്ക് നാഥന്‍ പൊറുത്തുകൊടുക്കുകയോ അവരെ സന്മാര്‍ഗത്തിലേക്ക് ന യിക്കുകയോ ഇല്ല. 3: 7-10 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലാണെന്ന് 83: 7 ല്‍ അ വര് വായിച്ചിട്ടുണ്ട്. സന്മാര്ഗമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കുന്നതും തന്റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര് ഗത്തിലുള്ള ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതുമാണ്.
7: 26 ല്‍ വിവരിച്ച പ്രകാരം സത്യമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷ ണമാക്കിയിട്ടുള്ള ഫുജ്ജാറുകള്‍ കളവ് മാത്രം പറയുന്നവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരുമാണ്. അവര്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാ ദിച്ച് സാക്ഷിനിന്ന് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 129, 213; 4: 48, 150-151; 5: 97 വിശദീകരണം നോക്കുക.