سَمَّاعُونَ لِلْكَذِبِ أَكَّالُونَ لِلسُّحْتِ ۚ فَإِنْ جَاءُوكَ فَاحْكُمْ بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ ۖ وَإِنْ تُعْرِضْ عَنْهُمْ فَلَنْ يَضُرُّوكَ شَيْئًا ۖ وَإِنْ حَكَمْتَ فَاحْكُمْ بَيْنَهُمْ بِالْقِسْطِ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ
അവര്‍ കളവിനുവേണ്ടി കേള്‍ക്കുന്ന, നിഷിദ്ധമുതല്‍ തിന്നുന്നവരാണ്, അ പ്പോള്‍ അവര്‍ നിന്‍റെയടുത്ത് വരികയാണെങ്കില്‍ അപ്പോള്‍ നീ അവര്‍ക്കിടയി ല്‍ വിധികല്‍പിക്കുക, അല്ലെങ്കില്‍ അവരെത്തൊട്ട് നീ അവഗണിക്കുക, അവരെ ത്തൊട്ട് നീ അവഗണിക്കുകയാണെങ്കിലോ, അപ്പോള്‍ അവര്‍ നിനക്ക് യാതൊരു ഉപദ്രവവും വരുത്തുകയില്ല തന്നെ, എന്നാല്‍ നീ വിധി കല്‍പിക്കുകയാണെ ങ്കിലോ, അപ്പോള്‍ നീ അവര്‍ക്കിടയില്‍ നീതികൊണ്ട് വിധികല്‍പിക്കുക, നി ശ്ചയം അല്ലാഹു നീതികൊണ്ട് വിധി കല്‍പിക്കുന്നവരെ ഇഷ്ടപ്പെടുന്നവന്‍ ത ന്നെയാണ്.
ഇന്ന് 25: 33 ല്‍ പറഞ്ഞ വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ രൂപപ്പെട്ടിരിക്കെ കപടവിശ്വാസികള്‍ അവരുടെ അനുയായികളെ അദ്ദിക്ര്‍ വിശദീകരിക്കുന്ന സദസ്സിലേക്ക് പറഞ്ഞയക്കുന്നത് അത് കേട്ട് മനസ്സിലാക്കി പിന്‍പറ്റുക എന്ന ഉദ്ദേശത്തോടെയല്ല. മറിച്ച് അതിനെ വളച്ചൊടിച്ച് കള്ളം കെട്ടിച്ചമച്ച് പറയുന്നതിനാണ്. ആത്മാവിനെ പരിഗണിക്കാതെ ജീവനായ അര്‍ത്ഥം മാത്രം എടുത്ത് അദ്ദിക്റിന്റെ 40 പേരുകളും അറിഞ്ഞുകൊണ്ട് മൂടിവെക്കുന്നവരും തള്ളിപ്പറയുന്നവരുമായതിനാല്‍ ഫുജ്ജാറുകള്‍ 7: 37 പ്രകാരം മരണസമയത്തും 6: 130 പ്രകാരം വിധിദിവസവും അവരുടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്നതാണ്.
ആര്‍ക്കിടയില്‍ വിധികല്പിക്കുകയാണെങ്കിലും നീതിയായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കണമെന്നാണ് സൂക്തം കല്‍പിക്കുന്നത്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റ പ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ച പ്ര കാരമായിരിക്കണം. 2: 110; 4: 1, 155-156; 5: 8, 105 വിശദീകരണം നോക്കുക.