( അൽ മാഇദ ) 5 : 46

وَقَفَّيْنَا عَلَىٰ آثَارِهِمْ بِعِيسَى ابْنِ مَرْيَمَ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ ۖ وَآتَيْنَاهُ الْإِنْجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ التَّوْرَاةِ وَهُدًى وَمَوْعِظَةً لِلْمُتَّقِينَ

നാം അവരുടെ കാല്‍പാടുകളിലായി മര്‍യമിന്‍റെ പുത്രന്‍ ഈസായെ നിയോഗിക്കുകയുമുണ്ടായി, അവന്‍ തൗറാത്തില്‍ നിന്ന് തന്‍റെ മുമ്പിലുള്ളതിനെ സ ത്യപ്പെടുത്തുന്നവനായിരുന്നു, അവന് നാം ഇഞ്ചീല്‍ നല്‍കുകയുമുണ്ടായി, അതില്‍ സന്‍മാര്‍ഗവും പ്രകാശവുമുണ്ട്, അത് തൗറാത്തില്‍നിന്ന് അതിന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നതും സൂക്ഷ്മാലുക്കള്‍ക്ക് സന്‍മാര്‍ഗവും സദുപദേശവും തന്നെയുമാണ്.

 ഇസ്റാഈല്‍ സന്തതികളിലേക്കാണ് ഈസായെ പ്രവാചകനായി നിയോഗിച്ചിട്ടുള്ളത് എന്ന് 3: 49 ല്‍ പറഞ്ഞിട്ടുണ്ട്. ഈസാ തന്‍റെ മുമ്പിലുള്ള തൗറാത്തിനെ സത്യപ്പെടുത്തുന്നവനായിരുന്നു. തൗറാത്തിനെപ്പോലെത്തന്നെ സന്‍മാര്‍ഗ്ഗവും പ്രകാശവുമായ ഇഞ്ചീല്‍ ഈസാക്ക് നല്‍കുകയുമുണ്ടായി. അതും സൂക്ഷ്മാലുക്കള്‍ക്ക് സദുപദേശവും സന്‍മാര്‍ഗ്ഗവുമാണ്. 5: 48 ല്‍ വിവരിച്ച പ്രകാരം മുമ്പ് നാഥനില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട 312 ഗ്രന്ഥങ്ങളെയും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളെയും കാത്ത് സൂ ക്ഷിക്കുന്നതും സത്യപ്പെടുത്തുന്നതും, 15: 9 ല്‍ പറഞ്ഞ പ്രകാരം നാഥന്‍ തന്നെ സൂക്ഷിപ്പ് ഏറ്റെടുത്തതും, അന്ത്യപ്രവാചകനായ മുഹമ്മദിന് അവതരിപ്പിക്കപ്പെട്ട അജയ്യഗ്രന്ഥവു മായ അദ്ദിക്റാണ് മുഹമ്മദ് പ്രവാചകനായി നിയോഗിക്കപ്പെട്ടത് മുതല്‍ അന്ത്യനാള്‍ വ രെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സദുപദേശവും കാരുണ്യവുമായ ഗ്രന്ഥം. 

എന്നാല്‍ 3: 7-10 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അതിനെ സത്യപ്പെടുത്താതെ മൂടിവെക്കുന്നവരും ആത്മാവിനെ പരിഗണിക്കാതെ ദേഹേച്ഛക്കും ജഢത്തിനും പ്രാധാന്യം കൊടുത്ത് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരുമാണ്. 16: 89 ല്‍ വിവരിച്ച പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമാണെങ്കില്‍ അതിനെ തള്ളിപ്പറഞ്ഞ് ഇവിടെ പിടിവള്ളിയില്ലാതെ ജീവിക്കുന്ന ഫുജ്ജാറുകളായ കാഫിറുകള്‍ക്ക് 69: 50 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്ര്‍ ഒരു ദുഖഹേതുവാണ്. അ വര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദു ഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 34 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 4: 1 ല്‍ വിവരിച്ച പ്രകാരം വിശ്വാസികള്‍ മാത്രമാണ് നാഥനെ കണ്ടെത്തുക എന്ന ജീവിതല ക്ഷ്യം പൂര്‍ത്തിയാക്കുക. ഫുജ്ജാറുകള്‍ ജീവിത ലക്ഷ്യമില്ലാത്തവരായതിനാല്‍ 7: 179; 15: 44; 48: 6 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിശാചിന്‍റെ വീടായ നരകക്കുണ്ഠാഗ്നിയിലേക്ക് പോകാനുള്ളവരാണ്. 2: 2, 136; 3: 138; 10: 57-58 വിശദീകരണം നോക്കുക.