( അൽ മാഇദ ) 5 : 48

وَأَنْزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِنْ لِيَبْلُوَكُمْ فِي مَا آتَاكُمْ ۖ فَاسْتَبِقُوا الْخَيْرَاتِ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُمْ بِمَا كُنْتُمْ فِيهِ تَخْتَلِفُونَ

നാം നിന്നിലേക്ക് ഗ്രന്ഥം സത്യത്തോടുകൂടിയാണ് അവതരിപ്പിച്ചിട്ടുള്ളത്, അത് ഗ്രന്ഥത്തില്‍ നിന്ന് അതിന്‍റെ മുമ്പിലുള്ളതിനെ സത്യപ്പെടുത്തുന്നതും അതിന്‍റെ മേല്‍ കാത്തുസൂക്ഷിക്കുന്നതുമാണ്, അപ്പോള്‍ നീ അവര്‍ക്കിടയില്‍ അല്ലാഹു ഇറക്കിയതുകൊണ്ട് വിധികല്‍പ്പിക്കുക, നിനക്ക് സത്യത്തില്‍ നി ന്നുള്ളത് വന്നുകിട്ടിക്കഴിഞ്ഞിരിക്കെ നീ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുകയുമരുത്, നാം നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഓരോ കര്‍മ്മമാര്‍ഗവും ലക്ഷ്യമാര്‍ഗവും നിശ്ചയിച്ചിട്ടുണ്ട്, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങ ളെയെല്ലാം ഒറ്റ സമുദായമാക്കുമായിരുന്നു, എന്നാല്‍ നിങ്ങള്‍ക്ക് നല്‍കിയ തില്‍ നിങ്ങളെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്, അപ്പോള്‍ നിങ്ങള്‍ നന്മക ളിലേക്ക് മുന്‍കടക്കുന്നവരാവുക, നിങ്ങള്‍ എല്ലാവരുടെയും മടക്കം അല്ലാഹുവിലേക്ക് തന്നെയാണ്, അപ്പോള്‍ ഏതൊന്നിന്‍റെ കാര്യത്തിലാണോ നിങ്ങള്‍ ഭിന്നിച്ചുകൊണ്ടിരുന്നത് അതിനെക്കുറിച്ച് അവന്‍ നിങ്ങള്‍ക്ക് വിവരം പറഞ്ഞുതരുന്നതുമാണ്.

എല്ലാ പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ട ഗ്രന്ഥം അദ്ദിക്ര്‍ ആണ്. അത് നാഥന്‍റെ ത്രികാലജ്ഞാനവും നാഥന്‍ തൃപ്തിപ്പെട്ട ജീവിതരീതിയുമാണ്. അപ്പോള്‍ അറിവില്ലാ ത്ത എല്ലാ കാര്യങ്ങളും അദ്ദിക്ര്‍ അറിയുന്നവരോടാണ് ചോദിക്കേണ്ടതെന്ന് 16: 43 ലും 21: 7 ലും; അന്ത്യപ്രവാചകന്‍ മുഹമ്മദിന് ഇറക്കപ്പെട്ട അദ്ദിക്റില്‍ മുമ്പ് വന്നിട്ടുള്ള 312 ഗ്ര ന്ഥങ്ങളും അവയുടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയിട്ടുണ്ടെന്ന് 16: 44 ലും 98: 2-3 ലും പറഞ്ഞിട്ടുണ്ട്. 

 59: 23 ല്‍ പ്രപഞ്ചനാഥനെ മുഹൈമിന്‍-കാത്തുസൂക്ഷിക്കുന്നവന്‍-എന്ന് പറഞ്ഞി ട്ടുണ്ടെങ്കില്‍ ഈ സൂക്തത്തില്‍ അവന്‍റെ ഗ്രന്ഥത്തെയാണ് മുഹൈമിന്‍-കാത്തുസൂക്ഷി ക്കുന്നത്-എന്ന് പറഞ്ഞിട്ടുള്ളത്. അഥവാ മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും അവയു ടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമാണ് അദ്ദിക്ര്‍ എന്നതുപോലെ അത് രൂപപ്പെട്ടതോടുകൂടി അതിനെ മുറുകെ പ്പിടിക്കുകവഴി നാഥനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്ന ഏതൊരാളെയും അത് എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകഗര്‍ത്തത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്നതാണ്. 1: 5; 4: 68; 6: 153; 36: 61 തുടങ്ങി 35 സൂക്തങ്ങളില്‍ പറഞ്ഞ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ തന്നെയാണ് എല്ലാ കാലത്തും പ്രപഞ്ചനാഥ നില്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സ്വര്‍ഗത്തിലേക്കുള്ള ഏകമാര്‍ഗം. 2: 155-157; 6: 165 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മനുഷ്യരെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് നാഥന്‍ ഓ രോരുത്തര്‍ക്കും നല്‍കിയിട്ടുള്ളതില്‍ അവനെ/അവളെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ്. ആരാണോ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്റിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-102; 4: 174-175 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ 'ശരീഅ ത്ത്' അഥവാ ആചാരാനുഷ്ഠാനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുകയില്ല. വിശ്വാസികളു ടെ സംഘമുണ്ടെങ്കില്‍ ഗ്രന്ഥം വളച്ചൊടിക്കുകയും മൂടിവെക്കുകയും ചെയ്യുന്ന കപടവിശ്വാസികളെയും വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവരു ടെ അനുയായികളായ കുഫ്ഫാറുകളെയും വധിച്ചുകളയണമെന്ന 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കേണ്ടതുണ്ട്. നാടിനുവേണ്ടിയോ ഭൂമിക്കുവേണ്ടിയോ മതത്തിന് വേണ്ടിയോ യുദ്ധം ചെയ്യാന്‍ ഇസ്ലാമില്‍ ഒരുകാലത്തും അനുവാദമി ല്ല. ധര്‍മം നിലനിര്‍ത്താന്‍ വേണ്ടി അഥവാ 2: 193 ല്‍ വിവരിച്ച പ്രകാരം ഒരു വിശ്വാസിക്ക് യഥാര്‍ത്ഥ വിശ്വാസം നിലനിര്‍ത്തി ജീവിക്കാനുള്ള അവസരം ഉണ്ടാകാന്‍ വേണ്ടി മാത്രമാണ് യുദ്ധം അനുവദിച്ചിട്ടുള്ളത്. അതും വിശ്വാസികളുടെ സംഘമുള്ളപ്പോള്‍ മാത്രം. 

വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോട് 7: 205-206 ല്‍ വിവരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്ത് വായിച്ച് മനസ്സിലാക്കാനും നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും ഗ്രന്ഥത്തി ല്‍ 15 സ്ഥലങ്ങളില്‍ വന്നിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനെ സഹായിക്കാനും, 1000 സ മുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണപ്രദമാകുന്ന വിധത്തില്‍ ജൈവകൃഷി ചെ യ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാനും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. കൂടാതെ ത്രികാലജ്ഞാനിയായ നാഥന്‍റെ ത്രി കാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ് ടിക്കുകയും അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂക്തങ്ങളുടെ കല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നടത്തുകയും വേണം.

55: 1-4 ല്‍ പറഞ്ഞ പ്രകാരം സ്വര്‍ഗത്തില്‍ വെച്ച് നാഥന്‍ എല്ലാ ഓരോരുത്തര്‍ ക്കും നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള ഗ്രന്ഥത്തിന്‍റെ ആത്മാവായ അദ്ദിക്ര്‍ പഠിപ്പിച്ചതിനാലും ഇന്ന് 41: 41-43 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ ഗ്രന്ഥരൂപത്തില്‍ രൂപപ്പെട്ടതിനാലും അതി നെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ള്‍ തന്നെയാണ് 8: 22, 55 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ ചിന്താശക്തി ഉപയോഗപ്പെടു ത്താത്ത ദുഷ്ടജീവികള്‍. നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. എന്നാല്‍ അവര്‍ കണ്ട, തൊട്ട, വായിച്ച ഗ്രന്ഥം അവര്‍ക്കെതിരായി സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും 15: 44 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലെ ഏഴ് കവാടങ്ങളില്‍ ഒന്നിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 

നിഷ്പക്ഷവാനായ നാഥന്‍ ആരോടും അവര്‍ പ്രവര്‍ത്തിച്ചത് എന്താണെന്ന് വിവരം പറഞ്ഞുകൊടുക്കുകയില്ല. മറിച്ച് എല്ലാ ഓരോ മനുഷ്യനും അവന്‍റെ പിരടിയില്‍ വഹിക്കുന്ന കര്‍മരേഖ വിധിദിവസം പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് നല്‍കപ്പെട്ട് ഓരോരുത്തരും വായിച്ചാണ് അവരുടെ വിചാരണ നേരിടേണ്ടിവരിക എന്ന് 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 28-29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 110, 113, 148; 4: 150-151; 17: 36 വിശദീകരണം നോക്കുക.