( അൽ മാഇദ ) 5 : 54

يَا أَيُّهَا الَّذِينَ آمَنُوا مَنْ يَرْتَدَّ مِنْكُمْ عَنْ دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങളില്‍ പെട്ട ആരെങ്കിലും തന്‍റെ ദീനില്‍ നിന്ന് പുറത്തുപോകുന്നുവെങ്കില്‍ അപ്പോള്‍ അല്ലാഹു ഒരു ജനതയെ കൊണ്ടു വരികതന്നെ ചെയ്യും, അവന്‍ അവരെയും അവര്‍ അവനെയും ഇഷ്ടപ്പെടുകയും വിശ്വാസികളുടെമേല്‍ വിനയത്തിലും നിഷേധികളുടെ മേല്‍ പ്രതാപത്തിലും പെരുമാറുന്നവരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവരും യാതൊ രു ആക്ഷേപകന്‍റേയും ആക്ഷേപത്തെ ഭയപ്പെടാത്തവരുമാണ് അവര്‍, അത് അല്ലാഹുവിന്‍റെ ഔദാര്യമാണ്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു, അല്ലാഹു വിശാലനായ സര്‍വ്വജ്ഞാനി തന്നെയാകുന്നു.

ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ല. ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന, 83: 7 ല്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പ ട്ടികയിലുള്ള ഫുജ്ജാറുകള്‍ വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധി ക്കുന്നവരും നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടവരുമാണ്. 7: 26 ല്‍ വിവരിച്ച പ്രകാ രം ആത്മാവിനെ പരിഗണിക്കാത്ത ഈ കെട്ടജനത മൊത്തം മനുഷ്യര്‍ക്കുള്ള സന്മാര്‍ഗമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളവരായതിനാല്‍ അദ്ദിക്റി നെ മൂടിവെക്കാത്ത, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുമെന്ന് 6: 89-90 ല്‍ പറഞ്ഞിട്ടുണ്ട്. 2: 62 ല്‍ വിവരിച്ച പ്രകാരം അവര്‍ ഏകദൈവത്തെക്കൊണ്ടും അന്ത്യദിനത്തക്കൊണ്ടും വിശ്വസിച്ച് സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയാണെങ്കില്‍ അവരുടെ പ്ര തിഫലം നാഥന്‍റെ പക്കലുണ്ട്, അവരുടെ മേല്‍ ഭയപ്പെടാനോ അവര്‍ക്ക് ദുഃഖിക്കാനോ ഇടവരികയില്ല. 48: 29 ല്‍, മുഹമ്മദ് അല്ലാഹുവിന്‍റെ പ്രവാചകനാണ്; അവനോടൊപ്പമുള്ളവര്‍ ഫുജ്ജാറുകളായ കുഫ്ഫാറുകളോട് കഠിനഹൃദയരും അവര്‍ക്കിടയില്‍ പരസ്പ രം കാരുണ്യത്തില്‍ വര്‍ത്തിക്കുന്നവരുമാണ് എന്ന് പറഞ്ഞിട്ടുണ്ട്.

അവനോടൊപ്പമുള്ളവര്‍ എന്നുപറഞ്ഞത് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെക്കുറിച്ചാണ്. 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി നരകക്കുണ്ഠം മടക്കസ്ഥലമായി ലഭിക്കാനുള്ള കുഫ്ഫാറുകളോ ടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യുന്നതാണ്. ഒറ്റ ആത്മാവില്‍ നി ന്നും പുരുഷന്‍റെയും സ്ത്രീയുടെയും ബീജങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആത്മാവിന് സഞ്ചരിക്കാനുള്ള ശരീരം സൃഷ്ടിച്ച സര്‍വസ്രഷ്ടാവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല എന്ന് ഹൃദയത്തിന്‍റെ ഭാഷയില്‍ ഉ ണര്‍ത്തുന്നതിനുവേണ്ടി അവന്‍ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതുമാണ്. 16: 89 ല്‍ പറഞ്ഞ പ്രകാരം സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവര്‍ (മുസ്ലിംകള്‍) മാ ത്രമേ എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുകയുള്ളൂ. എന്നാല്‍ അങ്ങനെ ഉപയോ ഗപ്പെടുത്താതെ മുസ്ലിംകളാണെന്ന് വാദിക്കുന്ന, 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 2: 111 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ കാരുണ്യവും ഔദാര്യവുമായ അദ്ദിക് റിനെ ആരാണോ സത്യപ്പെടുത്തി ജീവിക്കുന്നത്, അതിന്‍റെ ഗുണം അവനുതന്നെയാണ്; ആരാണോ അതിനെത്തൊട്ട് അന്ധത നടിച്ചത്, അതിന്‍റെ ദോഷവും അവനുതന്നെയാ ണ്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സന്മാര്‍ഗത്തിലേക്കോ ദുര്‍മാര്‍ഗത്തിലേക്കോ നയിക്കുന്നില്ല. ഭാരം വഹിക്കുന്ന ഒരാളും മറ്റൊരാളുടെയും ഭാരം വഹിക്കുകയുമില്ല. 2: 254; 3: 79-80, 90-91; 5: 32-33 വിശദീകരണം നോക്കുക.