( അൽ മാഇദ ) 5 : 57

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الَّذِينَ اتَّخَذُوا دِينَكُمْ هُزُوًا وَلَعِبًا مِنَ الَّذِينَ أُوتُوا الْكِتَابَ مِنْ قَبْلِكُمْ وَالْكُفَّارَ أَوْلِيَاءَ ۚ وَاتَّقُوا اللَّهَ إِنْ كُنْتُمْ مُؤْمِنِينَ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ക്കുമുമ്പ് വേദം നല്‍കപ്പെട്ടവരായവ രില്‍ നിന്നുള്ള നിങ്ങളുടെ ദീനിനെ പരിഹാസവും വിനോദവുമായി തെരഞ്ഞെടുത്തവരായവരെയും കുഫ്ഫാറുകളെയും നിങ്ങള്‍ മിത്രങ്ങളായി തെരഞ്ഞെടുക്കരുത്, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ വിശ്വാസികള്‍ തന്നെയാണെങ്കില്‍!

3: 19 ല്‍ വിവരിച്ച പ്രകാരം പ്രപഞ്ചനാഥന്‍ അവന്‍റെ മൊത്തം സൃഷ്ടികള്‍ക്ക് തൃ പ്തിപ്പെട്ട ജീവിത വ്യവസ്ഥയാണ് ഇസ്ലാം. 21: 24 ല്‍ പറഞ്ഞ സത്യമായ അദ്ദിക്ര്‍ സമ ര്‍പ്പിക്കുന്ന ജീവിത വ്യവസ്ഥയായ അതിനെ പ്രവാചകന്‍റെ കാലത്തുള്ള ജൂതരും ക്രൈ സ്തവരും പരിഹസിക്കുന്നവരായിരുന്നു. എന്നാല്‍ 3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഫാജിറുകളും കാഫിറുകളുമായി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകള്‍ എന്ന് 83: 34, 36 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ ഇസ്ലാമിനെയും പ്രവാചകന്മാരെയും പരിഹസിക്കുന്നവരും പിശാചിനെ സേവിക്കുന്ന ഭ്രാന്തന്മാരുമാണ്. നാഥന്‍റെ പ്രതിനിധികളായി ജീവിക്കുന്ന വിശ്വാസി 8: 22 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ ഈ ദുഷ്ടജീവികളോട് അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73 ല്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. 

3: 101-102 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കിമാറ്റി നാഥനെ ഹൃദയത്തി ല്‍ സൂക്ഷിക്കുന്നവനാണെങ്കില്‍ ദീനിനെ കളിയും തമാശയുമായി തെരഞ്ഞെടുത്ത ഫുജ്ജാറുകളും അവരുടെ ജിന്നുകൂട്ടുകാരും നരകക്കുണ്ഠത്തിലേക്ക് മടങ്ങാനുള്ളവരാണ്. 2: 278; 3: 186; 8: 48-50; 9: 123 വിശദീകരണം നോക്കുക.