( അൽ മാഇദ ) 5 : 56

وَمَنْ يَتَوَلَّ اللَّهَ وَرَسُولَهُ وَالَّذِينَ آمَنُوا فَإِنَّ حِزْبَ اللَّهِ هُمُ الْغَالِبُونَ

ആരെങ്കിലും അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും വിശ്വാസികളാ യിട്ടുള്ളവരെയും സംരക്ഷകരായി തെരഞ്ഞെടുക്കുന്നുവോ, അപ്പോള്‍ നിശ്ച യം അല്ലാഹുവിന്‍റെ സംഘം, അവര്‍ തന്നെയാണ് അതിജയിക്കുന്നവരാവുക.

ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യരില്‍ നിന്നുള്ള വിശ്വാസികളുടെ ഏകസംഘം മാത്രമാണ് അല്ലാഹുവിന്‍റെ സംഘം. ആ സംഘത്തില്‍ അല്ലാഹുവും അ വന്‍റെ പ്രവാചകന്‍മാരും നബിമാരും ആയിരത്തില്‍ ഒന്നായ വിശ്വാസികളും മാത്രമാ ണ് ഉള്‍പ്പെടുക. അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ട വിജയം വരിക്കുന്ന വിശ്വാസികള്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്ത് വിവിധ സംഘടനകളായിപ്പിരിഞ്ഞ കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരോട് മമതയില്‍ വര്‍ത്തിക്കുകയില്ല. അവര്‍ മാതാപിതാക്കളോ മക്കളോ സഹോദര സഹോദരികളോ കുടുംബത്തില്‍ നിന്ന് അടുത്തവരോ ആണെങ്കിലും ശരി എന്ന് 58: 22 ല്‍ പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാസികളായവര്‍ വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്തതുമായ എല്ലാ അനുഗ്രഹങ്ങളും നാഥന്‍റെ ആയിരം സമുദായത്തില്‍ പെട്ട സൃഷ്ടികള്‍ക്ക് ഭാരരഹിതവും ഞെരുക്കവുമില്ലാത്തതുമായ ജീ വിതവ്യവസ്ഥ നടപ്പില്‍ വരുത്തുന്നതിന് വേണ്ടി വിനിയോഗിക്കുന്നവരാണ്. എന്നാല്‍ പിശാചിന്‍റെ സംഘത്തില്‍ പെട്ട ഫുജ്ജാറുകളായ കാഫിറുകള്‍ ലക്ഷ്യബോധമില്ലാതെ യും ആത്മാവ് പങ്കെടുക്കാതെയും ശരീരം കൊണ്ട് നമസ്കരിച്ചും നോമ്പനുഷ്ഠിച്ചും ഹജ്ജും ഉംറയും നിര്‍വ്വഹിച്ചും പിഴയായി നരകക്കുണ്ഠം സമ്പാദിക്കുന്നവരും നിര്‍ബ ന്ധദാനം പോലും നല്‍കാതെ പിശുക്ക് കാണിക്കുന്നവരും മറ്റുള്ളവരെ പിശുക്ക് കാണിക്കാന്‍ പ്രേരിപ്പിക്കുന്നവരുമായ അനുസരണയില്ലാത്ത ധിക്കാരികളായ തെമ്മാടികളാണ്. സത്യവും ഇമാമും കാരുണ്യവും സാക്ഷിയുമായ അദ്ദിക്റിനെ വിവിധ സംഘടനകളി ല്‍ നിന്നുള്ള ആരാണോ മൂടിവെക്കുന്നത്, അപ്പോള്‍ അവനോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകമാണ് എന്ന് 11: 17 ല്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയുടെ പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 257; 3: 101-102; 4: 59; 8: 24, 62-64 വിശദീകരണം നോക്കുക.