قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَٰلِكَ مَثُوبَةً عِنْدَ اللَّهِ ۚ مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ ۚ أُولَٰئِكَ شَرٌّ مَكَانًا وَأَضَلُّ عَنْ سَوَاءِ السَّبِيلِ
നീ ചോദിക്കുക: അല്ലാഹുവിന്‍റെ അടുക്കല്‍ അതിനേക്കാള്‍ ദുഷിച്ച പ്രതിഫ ലം ആര്‍ക്കാണ് ലഭിക്കുക എന്ന് ഞാന്‍ നിങ്ങള്‍ക്ക് വിവരം പറഞ്ഞുതരട്ടെയോ -ആരെയാണോ അല്ലാഹു ശപിച്ചത്, ആരുടെമേലിലാണോ അവന്‍റെ കോപം വര്‍ഷിച്ചത്, ആരില്‍ പെട്ടവരെയാണോ അല്ലാഹു കുരങ്ങുകളും പന്നികളുമാ ക്കിയത്, ആരാണോ ദുശ്ശക്തികള്‍ക്കുവേണ്ടി ജീവിക്കുകയും ചെയ്തത്, അക്കൂ ട്ടരാണ് ഏറ്റവും തിന്മയേറിയ സ്ഥാനത്തുള്ളവരും നേരെച്ചൊവ്വെയുള്ള യഥാര്‍ ത്ഥ മാര്‍ഗത്തില്‍ നിന്ന് പിഴച്ചവരും.
പ്രവാചകന്‍റെ മുമ്പിലുണ്ടായിരുന്ന ജൂതരോട് ചോദിക്കാന്‍ പറയുകയാണ്: അല്ലാഹുവിനെക്കൊണ്ടും മുഹൈമിനായ അവനില്‍ നിന്ന് അവതരിച്ചിട്ടുള്ള എല്ലാവിധ രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനായ അദ്ദിക്റിനെക്കൊണ്ടും വിശ്വസിച്ചു എന്നതിന്‍റെ പേരിലാണോ നിങ്ങള്‍ വിശ്വാസികളാ യ ഞങ്ങളോട് ശത്രുതയും പ്രതികാരവും കാണിക്കുന്നത്? നിങ്ങളില്‍ അധികപേരും ധിക്കാരികളായ തെമ്മാടികളാണ്. അപ്പോള്‍ അല്ലാഹുവിന്‍റെ ശാപവും കോപവും വര്‍ ഷിക്കപ്പെട്ടവരും ധിക്കാരത്തിന്‍റെയും ധാര്‍ഷ്ട്യത്തിന്‍റെയും ഫലമായി കുരങ്ങുകളും പ ന്നികളുമായി പരിവര്‍ത്തിപ്പിക്കപ്പെട്ടവരും പിശാചിന്‍റെ താവളത്തിലേക്ക് അടുപ്പിക്കുന്ന ദുശ്ശക്തിക്കുവേണ്ടി ജീവിച്ചുപോയവരുമായ നിങ്ങളുടെ പൂര്‍വ്വപിതാക്കളില്‍ പെട്ടവര്‍ ക്കാണ് അതിലേറെ തിന്മയേറിയ പരിണിതിയുള്ളത്. അല്ലാഹുവിന്‍റെ വിധിവിലക്കുകള്‍ ധിക്കാരപൂര്‍വ്വം തള്ളിപ്പറഞ്ഞ് ശനിയാഴ്ച നാളിനെ ധിക്കരിച്ച് മീന്‍ പിടിച്ചവരെ കുരങ്ങന്‍മാരാക്കി പരിവര്‍ത്തിപ്പിച്ച കാര്യം 2: 65-66 ല്‍ പറഞ്ഞിട്ടുണ്ട്. 5: 114 പ്രകാരം ഞ ങ്ങളില്‍ നിന്നുള്ള ആദ്യനും അന്ത്യനും ഒരു പെരുന്നാളായിക്കൊണ്ടും നിന്നില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തമായിക്കൊണ്ടും ഞങ്ങള്‍ക്ക് നീ ആകാശത്തുനിന്നൊരു ഭക്ഷണത്തളികയിറക്കിയാലും എന്ന് ഈസാ നബി പ്രാര്‍ത്ഥിച്ചപ്പോള്‍ അല്ലാഹു ഭക്ഷണത്തളിക ഇറക്കുകയും അതില്‍നിന്ന് ഈസായുടെ കൂടെയുണ്ടായിരുന്ന അനുചരന്മാരും നാലായിര ത്തില്‍ പരം ജൂതരും ഭക്ഷിക്കുകയുമുണ്ടായി. 5: 115 ല്‍ അല്ലാഹു പറയുന്നു: നിശ്ചയം ഞാന്‍ അത് നിങ്ങളുടെ മേല്‍ ഇറക്കും, എന്നാല്‍ നിങ്ങളില്‍ ആരെങ്കിലും ആ ഭക്ഷണ ത്തളികയില്‍ നിന്ന് ഭക്ഷിച്ചതിനുശേഷം കാഫിറുകളാവുകയാണെങ്കില്‍ നിശ്ചയം അ വനെ ഞാന്‍ ലോകരില്‍ ആരെയും ശിക്ഷിച്ചിട്ടില്ലാത്ത ശിക്ഷകൊണ്ട് ശിക്ഷിക്കുകതന്നെ ചെയ്യും. അങ്ങനെ മാഇദയില്‍ നിന്ന് ഭക്ഷണം കഴിച്ച ജൂതന്‍മാരില്‍ നിന്നുള്ള ചിലര്‍ ഇ ത് ആകാശത്തുനിന്ന് ഇറക്കിയത് തന്നെയാണോ എന്ന് സംശയിക്കുകയും അല്ലാഹുവി ന്‍റെ ദൃഷ്ടാന്തത്തെ നിഷേധിക്കുകയും ചെയ്തപ്പോള്‍ അല്ലാഹു അവരെ പന്നികളാക്കി മാറ്റുകയാണുണ്ടായത്. ഈ സൂക്തത്തില്‍ മാത്രമാണ് ഇസ്റാഈല്‍ സന്തതികളില്‍ നി ന്നുള്ളവരെ പന്നികളാക്കി മാറ്റിയ കാര്യം പറഞ്ഞിട്ടുള്ളത്.
എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നവരും എന്നാല്‍ അതിന്‍റെ ആശയത്തിന് വിരുദ്ധമായി നിലകൊള്ളുന്നവരും ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വളച്ചൊടിക്കുകയും മൂടിവെക്കുകയും ചെയ്യുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റു ന്ന വഴിപിഴച്ചവരുമാണ് 7: 176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നായയോട് ഉപമിക്കപ്പെട്ടിരിക്കുന്നത്. 62: 5 ല്‍ കഴുതയോടും ജൂതരോടും ഉപമിക്കപ്പെട്ട അക്രമികളായ ഈ ജനതയെ ഇനി അല്ലാഹു സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്. ശപിക്കപ്പെട്ടവരും കോപിക്കപ്പെട്ടവരുമായ അവര്‍ക്ക് പ്രവാചകന്‍ പൊറുക്കലി നെ തേടിയാലും ഇല്ലെങ്കിലും അല്ലാഹു പൊറുത്തുകൊടുക്കുകയില്ലെന്നും ഇത്തരം തെമ്മാടികളായ ധിക്കാരികളെ ഇനി സന്‍മാര്‍ഗത്തിലേക്ക് നയിക്കുകയില്ലെന്നും 2: 6; 9: 80; 63: 6 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത് ഫുജ്ജാറുകളാണ് വായിച്ചിട്ടുള്ളത്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനും ഭൂമിയുടെ തിരിച്ചുകറക്കം നീ ട്ടാനുമുള്ള ഉപകരണമായ അദ്ദിക്റിനെ മൂടിവെക്കുകയും അത് കൊണ്ട് കുറഞ്ഞവില വാങ്ങി വയര്‍ നിറക്കുന്നവരുമായ ഇവര്‍ തങ്ങളുടെ വയറുകളില്‍ തീയാണ് നിറക്കുന്നതെന്നും വിധിദിവസം അല്ലാഹു അവരെ നോക്കുകയോ അവരോട് സംസാരിക്കുകയോ അവരെ സംസ്കരിക്കുകയോ ഇല്ല എന്നും 2: 174-176 ല്‍ പറഞ്ഞിട്ടുണ്ട്. ഇക്കൂട്ടര്‍ വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുമെന്ന് 4: 145 ല്‍ പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഊമരും ബധിരരുമായ ഇവര്‍ തന്നെയാണ് ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരെന്ന് 8: 22, 55 സൂക്തങ്ങളിലും, നരകത്തെത്തൊ ട്ട് കാത്തുസൂക്ഷിക്കാനുള്ള മുഹൈമിനും സ്വര്‍ഗ്ഗത്തിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റുമായ 3: 58 ല്‍ പറഞ്ഞ യുക്തിനിര്‍ഭരഗ്രന്ഥമായ അദ്ദിക്റിനെ മൂടിവെക്കുന്ന കപടവി ശ്വാസികളും 'അല്ലാഹ്' എന്ന് പറയാനറിഞ്ഞിട്ട് അവന്‍റെ അധികാരാവകാശങ്ങളില്‍ പ ങ്കുചേര്‍ത്ത് ജീവിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളും നരകകുണ്ഠത്തില്‍ നിത്യവാസികളാണെന്നും അവരാണ് കരയിലെ ഏറ്റവും ദുഷിച്ച ജീവജാലങ്ങളെന്നും 98: 6 ലും പറഞ്ഞിട്ടുണ്ട്. കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ ഈസാ രണ്ടാമത് വന്നാല്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായ ത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെട്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എ ന്നീ സൂക്തങ്ങളുടെ കല്‍പന നടപ്പില്‍ വരുന്നതാണ്. അപ്പോള്‍ മാത്രമാണ് അറബി ഖുര്‍ആനല്ല, 38: 8 ല്‍ പറഞ്ഞ ദിക്രീ-അദ്ദിക്ര്‍-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്ര ന്ഥമെന്ന് ഈ ഫുജ്ജാറുകള്‍ക്ക് ബോധ്യം വരിക. തിരിച്ചറിയപ്പെടാന്‍ വേണ്ടി ഇഹത്തിലെ അവരുടെ മുഖച്ഛായതന്നെ അവര്‍ക്ക് നല്‍കിക്കൊണ്ട് പന്നി, പട്ടി, കുരങ്ങ്, കഴുത, പെരുച്ചാഴി തുടങ്ങിയ ഭൂമിയിലെ വെറുക്കപ്പെടുന്ന ജീവജാലങ്ങളുടെ ശരീരത്തോ ടു കൂടിയായിരിക്കും ഇവര്‍ നരകത്തില്‍ പുനര്‍ജീവിപ്പിക്കപ്പെടുക. തത്വനിര്‍ഭരവും സമാനമായ ഉപമ ഉദാഹരണങ്ങള്‍ അടങ്ങിയതും ഏറ്റവും നല്ല വിശദീകരണ ഗ്രന്ഥവുമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും യഥാര്‍ത്ഥ മാര്‍ഗ്ഗത്തില്‍നിന്ന് ഏറ്റവും പിഴച്ചവരുമാണെന്ന് 17: 97-98; 25: 33-34 എ ന്നീ സൂക്തങ്ങളില്‍ അവരാണ് വായിച്ചിട്ടുള്ളത്. 1: 7; 2: 85, 165-167; 4: 47-52 വിശദീകര ണം നോക്കുക.