قُلْ يَا أَهْلَ الْكِتَابِ هَلْ تَنْقِمُونَ مِنَّا إِلَّا أَنْ آمَنَّا بِاللَّهِ وَمَا أُنْزِلَ إِلَيْنَا وَمَا أُنْزِلَ مِنْ قَبْلُ وَأَنَّ أَكْثَرَكُمْ فَاسِقُونَ
നീ ചോദിക്കുക: ഓ വേദക്കാരേ, നിശ്ചയം ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും ഞങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ടതുകൊണ്ടും മുമ്പ് അവതരിപ്പിക്കപ്പെട്ടതു കൊണ്ടും വിശ്വസിച്ചു എന്നതല്ലാതെ ഞങ്ങളുടെമേല്‍ പ്രതികാരത്തിന് നിങ്ങ ള്‍ക്ക് മറ്റെന്തെങ്കിലും കാരണമുണ്ടോ?-നിശ്ചയം നിങ്ങളില്‍ അധികപേരും തെ മ്മാടികള്‍ തന്നെയാകുന്നു എന്നതുമല്ലാതെ.
പ്രവാചകന്റെ കാലത്ത് മദീനയിലുണ്ടായിരുന്ന വേദക്കാരോട് ചോദിക്കാന്‍ ആവ ശ്യപ്പെട്ട ഈ ചോദ്യം ഇന്ന് വിശ്വാസികള്‍ 56: 82 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ ത ള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള കപടവിശ്വാസികളും അനുയായികളുമടങ്ങി യ ഫുജ്ജാറുകളോടാണ് ചോദിക്കേണ്ടത്. അതായത് 41: 41-43 ല്‍ പറഞ്ഞ ത്രികാല ജ്ഞാനിയില്‍ നിന്നുള്ള മിഥ്യകലരാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റിനെക്കൊണ്ട് ഞ ങ്ങള് വിശ്വസിക്കുകയും ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അത് ജാതി-മത-ലിംഗ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് തീവ്രവാദവും രക്തച്ചൊരിച്ചിലുമെല്ലാം നീക്കം ചെയ്യാനും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും അതുവഴി ലോകത്തിന്റെ ആയുസ്സ് നീട്ടാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുടെ കാ ര്യത്തില്‍ നിങ്ങള്‍ക്ക് എന്തൊന്നാണ് പ്രതികാരത്തിന് കാരണമായിട്ടുള്ളത് എന്നാണ്. കിടങ്ങുകീറി വിറകുനിറച്ച് തീയിട്ട് അതില്‍ വിശ്വാസികളെ കരിക്കുന്നത് നോക്കിനിന്ന കാഫിറുകള്‍ക്ക് വിശ്വാസികളോട് പ്രതികാരം ചെയ്യാന്‍ അവര്‍ അജയ്യനും സ്വയം സ്തു ത്യര്ഹനും ആകാശഭൂമികളുടെ ആധിപത്യമുള്ളവനുമായ അല്ലാഹുവിനെക്കൊണ്ട് വി ശ്വസിച്ചു എന്നല്ലാത്ത മറ്റൊരു കാരണവുമില്ല എന്ന് 85: 8-9 ല്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്ന ആയിരത്തിലൊ ന്നായ വിശ്വാസികള്‍ക്ക് സ്വജനതയില്‍ പെട്ട നരകത്തിലേക്കുള്ള തൊള്ളായിരത്തിത്തൊണ്ണൂറ്റി ഒമ്പതില്‍ നിന്നുതന്നെയാണ് എതിര്‍പ്പുകള്‍ നേരിടേണ്ടിവരിക. 63: 4 ല്‍, കപടവിശ്വാസികള്‍ അല്ലാഹുവിന്റെയും പ്രവാചകന്റെയും വിശ്വാസികളുടെയും ശ ത്രുക്കളാണെന്നും അവരെ സൂക്ഷിക്കണമെന്നും പറഞ്ഞിട്ടുണ്ട്. വിശ്വാസിയാകാനുള്ള അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകളെപ്പോലെ ഇതര ജനവി ഭാഗങ്ങളും അദ്ദിക്ര്‍ കിട്ടിയിട്ട് ഉപയോഗപ്പെടുത്താതെ തെമ്മാടികളാകുമ്പോഴാണ് ലോ കത്തിന് അന്ത്യം കുറിക്കുക. അദ്ദിക്ര്‍ കൊണ്ട് വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും വിധികല്‍പിക്കാത്തവര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് 5: 44, 45, 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 99, 159-161; 4: 91; 5: 49 വിശദീകരണം നോക്കുക.