( അൽ മാഇദ ) 5 : 61

وَإِذَا جَاءُوكُمْ قَالُوا آمَنَّا وَقَدْ دَخَلُوا بِالْكُفْرِ وَهُمْ قَدْ خَرَجُوا بِهِ ۚ وَاللَّهُ أَعْلَمُ بِمَا كَانُوا يَكْتُمُونَ

നിങ്ങളുടെ അടുത്തുവരുമ്പോള്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് അവര്‍ പറയുകയും ചെയ്യും, അവര്‍ നിഷേധവും കൊണ്ട് പ്രവേശിക്കുകയും അവര്‍ അതും കൊണ്ടുതന്നെ പുറത്തുപോവുകയും ചെയ്തിരിക്കുന്നു, അവര്‍ മറച്ചു വെച്ചുകൊണ്ടിരിക്കുന്നതെല്ലാം അല്ലാഹു ഏറ്റവും അറിയുന്നവനുമാകുന്നു. 

3: 78; 4: 46; 5: 41-42 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം മദീനയില്‍ പ്രവാചകന്‍റെ അടുത്ത് സംശയങ്ങള്‍ ചോദിച്ച് വന്നിരുന്ന ജൂതരുടെയും കപടവിശ്വാസികളുടെയും സ്വഭാവമാണ് ഈ സൂക്തത്തില്‍ വരച്ചുകാണിക്കുന്നത്. 47: 16 ല്‍, കപടവിശ്വാസികളില്‍ പെട്ട ചിലര്‍ നിന്നെ ശ്രദ്ധിച്ച് കേള്‍ക്കുന്നവരുണ്ട്, എന്നാല്‍ നിന്‍റെ അടുക്കല്‍നിന്ന് പുറത്തുപോയാല്‍ അറിവുള്ളവരോട് അവര്‍ക്ക് മനസ്സിലാകാത്തവരെപ്പോലെ ചോദിക്കുന്നതാണ്: ഇപ്പോള്‍ എന്താണ് ആ പറഞ്ഞത്? അക്കൂട്ടരുടെ ഹൃദയങ്ങളിന്‍ മേലാണ് അല്ലാഹു മുദ്രവെച്ചിട്ടുള്ളത്. അവര്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റുന്നവരുമാകുന്നു എന്നും; 47: 17 ല്‍, ആരാണോ സന്മാര്‍ഗമാകുന്ന അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിയത്, അവര്‍ക്ക് അവരുടെ സ ന്‍മാര്‍ഗം വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതും അവര്‍ക്ക് സൂക്ഷ്മത നല്‍കുന്നതുമാണ് എന്നും പറഞ്ഞിട്ടുണ്ട്. കപടവിശ്വാസികളുടെ ഇത്തരം സ്വഭാവങ്ങളില്‍ പെടാതിരിക്കുന്നതിനു വേണ്ടി 8: 21 ല്‍ വിശ്വാസികളെ വിളിച്ച്: നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാചക നെയും അനുസരിക്കുക, നിങ്ങള്‍ പ്രവാചകന്‍റെ സംസാരം കേട്ടുകൊണ്ടിരിക്കെ പിന്തിരി ഞ്ഞ് പോകാതിരിക്കുകയും ചെയ്യുക, നിങ്ങള്‍ കേള്‍ക്കാതെ കേട്ടു എന്ന് പറയുന്നവരാകാതിരിക്കുകയും ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് 9: 67-68 ല്‍ വിവരിച്ച കപടവിശ്വാസികള്‍ അല്ലാഹു ഹൃദയങ്ങളുടെ അവസ്ഥ അറിയുന്ന, ഉള്ളിന്‍റെ ഉള്ളറിയുന്ന സൂക്ഷ്മ ജ്ഞാനിയും ത്രികാലജ്ഞാനിയുമാണ് എന്ന് അംഗീകരിക്കാതെ ആളുകളെ ബോധിപ്പിക്കുന്നതിന് വേണ്ടി ഭക്തി പ്രകടിപ്പിക്കുന്നവരും ആത്മാവ് പങ്കെടുക്കാതെ ശരീരം കൊ ണ്ട് നമസ്കാരം, നോമ്പ് തുടങ്ങിയ കര്‍മ്മങ്ങളെല്ലാം കൊണ്ടുനടക്കുന്നവരുമാണ്. നീ നി ന്‍റെ നാഥനെ ആത്മാവുകൊണ്ട് വിനീതനായും ഭയത്തോടുകൂടിയും നാവുകൊണ്ട് 'അ ല്ലാഹ്' എന്ന് ഉച്ചരിക്കാതെ ആത്മാവുകൊണ്ട് സ്മരിക്കുക എന്ന് 7: 205 ല്‍ പറഞ്ഞതൊ ന്നും അവര്‍ പരിഗണിക്കുന്നില്ല.

9: 124-125 ല്‍, ഗ്രന്ഥത്തില്‍ നിന്നുള്ള ഒരു സൂറത്ത് ഇറക്കപ്പെട്ടാല്‍ കപടവിശ്വാസികള്‍ ചോദിക്കും: നിങ്ങളില്‍ ആര്‍ക്കാണ് ഇതുകൊണ്ട് വിശ്വാസം വര്‍ദ്ധിച്ചത്? വിശ്വാസികള്‍ക്ക് അതുകൊണ്ട് വിശ്വാസം വര്‍ദ്ധിക്കുകയും അവര്‍ അതില്‍ സന്തോഷിക്കുന്നതുമാണ്. തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ള കപടവിശ്വാസികള്‍ക്ക് അത് മാലിന്യത്തിനുമേല്‍ മാലിന്യമാണ് വര്‍ദ്ധിപ്പിക്കുക, അവര്‍ കാഫിറുകളായിക്കൊണ്ട് മരണം വരിക്കുക യും ചെയ്തിരിക്കുന്നു എന്നും; 9: 127 ല്‍, ഒരു സൂക്തത്തിന്‍റെ ആശയം വിശദീകരിക്കുന്ന സദസ്സില്‍ കയറിപ്പറ്റിയ കപടവിശ്വാസികള്‍ പരസ്പരം നോക്കുകയും, വിശ്വാസികളില്‍ പെട്ട ആരെങ്കിലും അവരെ കാണുന്നുണ്ടോ എന്ന് നോക്കി പിന്നെ ആരുമറിയാതെ സദസ്സില്‍ നിന്ന് പിന്തിരിഞ്ഞുപോകുന്നതുമാണ്, അവര്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട ജനതയായതുകൊണ്ട് അല്ലാഹുവാണ് അവരുടെ ഹൃദയങ്ങളെ പിന്തിരിപ്പിക്കുന്നത് എന്നും പറഞ്ഞിരിക്കുന്നു. 63: 9; 74: 49-51 എന്നീ സൂക്തങ്ങളൊന്നും പരിഗണിക്കാതെ സിംഹഗര്‍ ജ്ജനം കേട്ട് വിരണ്ടോടപ്പെടുന്ന കാട്ടുകഴുതകളെപ്പോലെയാണ് ടിക്കറ്റായ അദ്ദിക്റില്‍ നിന്ന് ഇത്തരം കപടവിശ്വാസികള്‍ വിരണ്ടോടുക. 9: 28, 95 എന്നീ സൂക്തങ്ങളില്‍ കപടവിശ്വാസികളെയും മുശ്രിക്കുകളായിത്തീര്‍ന്ന അവരുടെ അനുയായികളെയും മാലിന്യമെന്ന് പറഞ്ഞിട്ടുണ്ട്. ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അദ്ദിക്റിനെ മാലിന്യമായി പരിഗണിച്ച് അതില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് അതിന് കാരണം. 2: 8-11; 3: 72-73; 4: 141-145 വിശദീകരണം നോക്കുക.