( അൽ മാഇദ ) 5 : 63

لَوْلَا يَنْهَاهُمُ الرَّبَّانِيُّونَ وَالْأَحْبَارُ عَنْ قَوْلِهِمُ الْإِثْمَ وَأَكْلِهِمُ السُّحْتَ ۚ لَبِئْسَ مَا كَانُوا يَصْنَعُونَ

അവരുടെ പണ്ഡിതന്മാരും പുരോഹിതന്‍മാരും അവരുടെ കുറ്റകരമായ വാക്കു കളെത്തൊട്ടും അവര്‍ നിഷിദ്ധം തിന്നുന്നതിനെത്തൊട്ടും അവരെ വിരോധിച്ചിരുന്നെങ്കില്‍! അവര്‍ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത് വളരെ ദുഷിച്ചതുതന്നെ.

സൂക്തത്തില്‍ പറഞ്ഞ റബ്ബാനിയ്യുകള്‍ പ്രവാചകന്‍റെ കാലത്ത് മദീനയിലുണ്ടാ യിരുന്ന ജൂതരിലെ വേദപരിജ്ഞാനികളെന്ന് അഭിമാനിച്ചിരുന്നവരും അഹ്ബാറുകള്‍ 5: 82 ല്‍ പറഞ്ഞ റുഹ്ബാനികളായ-ലോക പരിത്യാഗികളായ-ക്രൈസ്തവരിലെ പു രോഹിതരുമാണ്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്നത് പ്രവാചകന്‍റെ ജനതയാണ്. നാഥനില്‍ നിന്ന് 313 പ്രവാചകന്മാര്‍ക്കും അവതരിപ്പിച്ചിട്ടുള്ളത് സത്യവും തെളിവുമായ അദ്ദിക്ര്‍ മാത്രമാണ്. അത് അവതരിപ്പിക്കപ്പെട്ടത് നാഥനെക്കൂടാതെ മറ്റൊരു ദൈവവുമില്ല, അപ്പോള്‍ നിങ്ങള്‍ അവനെ മാത്രം സേവിക്കുവീന്‍ എന്ന് കല്‍പിച്ചുകൊണ്ടാണ് എന്ന് 21: 24-25 ല്‍ പറഞ്ഞിട്ടുണ്ട്. 4: 118 പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും ജീവിക്കുന്ന എല്ലാ പ്രവാചകന്മാരുടെയും ജനതയിലെ കപടവിശ്വാസികളും കുഫ്ഫാറുകളും നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. 9: 67-68 ല്‍ വിവരിച്ച പ്രകാരം തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും നാഥനെ പരിചയപ്പെടുത്താനുള്ള അദ്ദിക്റിനെ മൂടിവെക്കുകവഴി തെമ്മാടികളായിത്തീരുകയും ചെയ്ത കപടവിശ്വാസികളും കുഫ്ഫാറുകളും നരകക്കുണ്ഠാഗ്നിയിലേക്കുള്ളവരാണ്. 9: 34 ല്‍ വിവരിച്ച പ്രകാരം ജഡത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്ന കപടവിശ്വാസികള്‍ ജനങ്ങളുടെ ധനം അവിഹിതമായി തിന്നുന്നവരും ജനങ്ങളെ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നിന്ന് തടയുന്നവരുമാണ്. 3: 196 ല്‍ വിവരിച്ച പ്രകാരം അനുഗ്രഹമായ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് തങ്ങളുടെ ജനതക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം അനുവദനീയമാക്കി കൊടുത്തവരുമാണ് അവര്‍. തെമ്മാടികളായ അവര്‍ അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെച്ച് പ്രവാചകന്‍റെ കാലത്തുള്ള ജൂതക്രൈസ്തവരെ ചാണിനുചാണായും മുഴത്തിന് മുഴമായും പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരാണ്. അറബി ഖുര്‍ആന്‍ കേള്‍ക്കാത്തതുകൊണ്ടോ അതിനെക്കുറിച്ച് ലോകരോട് പറയാത്തതുകൊണ്ടോ അല്ല ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടര്‍ എന്ന് 8: 22 ല്‍ വിശേഷിപ്പത്. മറിച്ച് 18: 101 ല്‍ പറഞ്ഞ ദിക്രീ എന്ന ഗ്രന്ഥത്തെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതുകൊണ്ടാണ്. ഭ്രാന്തന്മാരായ അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത അവരില്‍ ആയിരത്തില്‍ 999 ഉം ആത്മാവിനോട് അക്രമം കാണിച്ചവരാണ്. ഫുജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇവര്‍ 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഭൂമിയുടെ തിരിച്ചുകറക്കത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടര്‍ 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ കല്ലുകളാലും മരങ്ങളാലും വിളിച്ചുപറയപ്പെട്ട് പ്രവാചകന്‍റെ സ മുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി 83: 7 ല്‍ പറഞ്ഞ നരകക്കുണ് ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതാണ്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 204; 3: 78; 4: 150-151 വിശദീകരണം നോക്കുക.