( അൽ മാഇദ ) 5 : 68

قُلْ يَا أَهْلَ الْكِتَابِ لَسْتُمْ عَلَىٰ شَيْءٍ حَتَّىٰ تُقِيمُوا التَّوْرَاةَ وَالْإِنْجِيلَ وَمَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ ۗ وَلَيَزِيدَنَّ كَثِيرًا مِنْهُمْ مَا أُنْزِلَ إِلَيْكَ مِنْ رَبِّكَ طُغْيَانًا وَكُفْرًا ۖ فَلَا تَأْسَ عَلَى الْقَوْمِ الْكَافِرِينَ

നീ പറയുക: ഓ വേദക്കാരേ, തൗറാത്തും ഇഞ്ചീലും നിങ്ങളുടെ നാഥനില്‍ നിന്ന് നിങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ട ഒന്നും നിങ്ങള്‍ നിലനിര്‍ത്തുന്നതുവരെ ഒരിക്കലും നിങ്ങള്‍ ഒരു പ്രമാണത്തിന്‍മേലുമല്ല തന്നെ, നിന്‍റെ നാഥനില്‍ നിന്ന് നിന്നിലേക്ക് അവതരിപ്പിക്കപ്പെട്ട ഒന്ന് അവരില്‍ നിന്നുള്ള അധികപേരുടെയും ധിക്കാരവും നിഷേധവും വര്‍ദ്ധിപ്പിക്കുകതന്നെ ചെയ്യും, അപ്പോള്‍ കാഫിറുക ളായ ജനതയുടെമേല്‍ നീ ദുഃഖിക്കേണ്ടതില്ല. 

ഇന്ന് മൊത്തം ലോകര്‍ക്കുള്ള വേദം നാഥനില്‍ നിന്ന് മുമ്പുവന്നിട്ടുള്ള 312 ഗ്രന്ഥങ്ങളെയും സത്യപ്പെടുത്തുന്നതും കാത്തുസൂക്ഷിക്കുന്നതുമായ അദ്ദിക്ര്‍ ആയതിനാല്‍ മ ദീനയിലുള്ള ജൂതന്‍മാരോടുള്ള ഈ അഭിസംബോധന ഇന്ന് വേദഗ്രന്ഥത്തിന്‍റെ ആളുകളാണെന്ന് ദുരഭിമാനിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളോട് മാത്രമാണ്. അവരോട് അല്ലാഹു പറയുകയാണ്: അദ്ദിക്റിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തുകയും അതിനെ മൂടിവെക്കാതെ മനുഷ്യര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നതുവരെ നിങ്ങള്‍ക്ക് അഭിമാനിക്കാനോ പ്രൗഢരാകാനോ ജനങ്ങളെ നയിക്കുന്ന നേതാക്കന്‍മാരാകാനോ അര്‍ഹതയില്ല. മറിച്ച് നിങ്ങള്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും ശാപവും കോപവും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണുള്ളത്. 'മനുഷ്യര്‍ക്ക് അവരവരെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനും സ്രഷ്ടാവിനെ തിരിച്ചറിയാനും ഉപയുക്തമായ അദ്ദിക് ര്‍ പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടുക എന്ന ലക്ഷ്യം വെച്ച് ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി മാത്രമാണ് 22: 40; 47: 7; 61: 14 സൂക്തങ്ങളില്‍ പറഞ്ഞപ്രകാരം നിഷ്പക്ഷവാനായ നാഥനെ സഹായിച്ചുകൊണ്ടിരിക്കുന്നവരാവുക. 2: 6-7, 159-161; 3: 72-73; 4: 63, 174-175 വിശദീകരണം നോക്കുക.