وَحَسِبُوا أَلَّا تَكُونَ فِتْنَةٌ فَعَمُوا وَصَمُّوا ثُمَّ تَابَ اللَّهُ عَلَيْهِمْ ثُمَّ عَمُوا وَصَمُّوا كَثِيرٌ مِنْهُمْ ۚ وَاللَّهُ بَصِيرٌ بِمَا يَعْمَلُونَ
യാതൊരു കുഴപ്പവും ഉണ്ടാവുകയില്ലെന്ന് അവര്‍ കണക്കുകൂട്ടുകയും ചെയ്യു ന്നു, അങ്ങനെ അവര്‍ അന്ധരും ബധിരരുമായിത്തീര്‍ന്നു, പിന്നെയും അല്ലാ ഹു അവരുടെമേല്‍ പശ്ചാത്താപം സ്വീകരിച്ചു, എന്നാല്‍ പിന്നെയും അവരില്‍ നിന്നുള്ള അധികപേരും അന്ധരും ബധിരരുമായിത്തീര്‍ന്നു, അല്ലാഹു അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെല്ലാം സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനു മാകുന്നു.
4: 118 ല്‍ വിവരിച്ച പ്രകാരം എല്ലാ പ്രവാചകന്മാരുടെയും ജനതയില്‍ 999 ഉം അദ്ദിക്റിനെ തള്ളിപ്പറയുന്നവരായതിനാല്‍ പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തിലേക്കുള്ളവരാണ്. പ്രവാചകന്‍റെ അഭിസംബോധകരായി മദീനയിലുണ്ടായിരുന്ന ജൂതര്‍ അവരുടെ പക്കലുള്ള ഗ്രന്ഥത്തെ പിറകിലേക്ക് വലിച്ചെറിഞ്ഞ് പ്രവാചകനെ എതിര്‍ക്കുന്നതില്‍ 5: 41 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികളോടൊപ്പം കൂട്ടുകൂടിയിരുന്നു. 3: 7-10 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്കാണ് ഇന്ന് ഇത്തരം സ്വഭാവമുള്ളത്.
എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപയോഗപ്പെടുത്തുന്ന വിശ്വാസി മാത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ചവരില്‍ (മുസ്ലിംകളില്‍) ഉ ള്‍പ്പെടുകയുള്ളൂ. അതുകൊണ്ട് തന്നെ അദ്ദിക്റിനെ തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്യുന്ന ഫുജ്ജാറുകള്‍ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നുണ്ടങ്കിലും അവര്‍ 4: 150 -151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 3: 101-102 ല്‍ വിവരിച്ച പ്രകാരം തന്‍റെ ജിന്നുകൂട്ടുകാരനെ അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാക്കി മാറ്റിയവന്‍ മാത്രമേ മുസ്ലിമായി മരണ പ്പെടുകയുമുള്ളൂ. 7: 26 ല്‍ വിവരിച്ച പ്രകാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ് ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ 7: 37 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിച്ചാണ് മരണപ്പെ ടുക. 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമായ അവരാണ് നരകക്കുണ്ഠത്തി ന്‍റെ 7 കവാടങ്ങളിലേക്കും നിജപ്പെടുത്തി വെക്കപ്പെട്ടവരെന്ന് 9: 67-68; 15: 44; 25: 34; 48: 6; 98: 6 സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്റിനെത്തൊട്ട് അന്ധരും ബധിരരും ഊമരുമായ, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത അവരെ ആയി രം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ല്‍ വി ശേഷിപ്പിച്ചിട്ടുള്ളത്. 2: 85; 5: 33 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇഹത്തില്‍ നിന്ദ്യത യും പരത്തില്‍ അതികഠിനമായ ശിക്ഷയും വാഗ്ദത്തം ചെയ്യപ്പെട്ട ഇക്കൂട്ടര്‍ കാഫിറായ മസീഹുദ്ദജ്ജാലിനെ ആദ്യം നബിയായും പിന്നെ ദൈവമായും അംഗീകരിക്കുന്നതും അ വന്‍റെ സ്വര്‍ഗം ആസ്വദിക്കുന്നതുമാണ്. ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇ തര ജനവിഭാഗങ്ങളാല്‍ 4: 91 ല്‍ വിവരിച്ച പ്രകാരം ഇക്കൂട്ടര്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് ഖുര്‍ആന്‍ അല്ല, 38: 8 ല്‍ പറഞ്ഞ അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ഇവര്‍ക്ക് ബോധ്യം വരിക. 2: 18, 171; 5: 36; 9: 28 വിശദീകരണം നോക്കുക.