لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّهَ هُوَ الْمَسِيحُ ابْنُ مَرْيَمَ ۖ وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّهَ رَبِّي وَرَبَّكُمْ ۖ إِنَّهُ مَنْ يُشْرِكْ بِاللَّهِ فَقَدْ حَرَّمَ اللَّهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ۖ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ
നിശ്ചയം അല്ലാഹു, അവന്‍ മര്‍യമിന്‍റെ പുത്രന്‍ മസീഹ് തന്നെയാകുന്നു എ ന്നുപറഞ്ഞവരാരോ, അവര്‍ നിശ്ചയം കാഫിറുകളായിക്കഴിഞ്ഞിരിക്കുന്നു; എ ന്നാല്‍ മസീഹ് പറഞ്ഞത്: ഓ ഇസ്റാഈല്‍ സന്തതികളേ! എന്‍റെ നാഥനും നി ങ്ങളുടെ നാഥനുമായ അല്ലാഹുവിനെ നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കുവീന്‍ എന്നാകുന്നു. നിശ്ചയം ഒരുവന്‍, അവന്‍ അല്ലാഹുവിനെക്കൊണ്ട് പങ്കുചേര്‍ ത്താല്‍ അപ്പോള്‍ നിശ്ചയം അല്ലാഹു അവന്‍റെമേല്‍ സ്വര്‍ഗ്ഗം നിഷിദ്ധമാക്കുന്ന തും അവന്‍റെ സങ്കേതം നരകവുമാകുന്നു, ഇത്തരം അക്രമികള്‍ക്ക് സഹായി കളില്‍നിന്ന് ആരും ഉണ്ടായിരിക്കുന്നതുമല്ല.
2: 143; 3: 19 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രവാചകനും അനുയായികളും മദീനയിലുള്ള ക്രൈസ്തവരില്‍ സാക്ഷിയായ ഗ്രന്ഥത്തിന്‍റെ ജീവിതം സാക്ഷ്യം വഹിച്ചതിനാലാണ് അദ്ദിക്റിന്‍റെ പഠനത്തിന് വിരുദ്ധമായി ഈസായെ ദൈവമായി ചിത്രീകരിച്ചിരുന്ന ക്രൈസ്തവരെ കാഫിറുകളെന്ന് സൂക്തത്തില്‍ പറയുന്നത്. 32: 4 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും തന്നെയില്ല എന്ന് പഠിപ്പിക്കുന്ന ഹൃദയത്തിന്‍റെ ഭാഷയിലുള്ള അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ പരിചയപ്പെടുത്താനുള്ള ബാധ്യത ഇന്ന് ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതക്കാണുള്ളത്. എന്നാല്‍ അദ്ദിക്റിനെ സത്യപ്പെടുത്തുന്ന വിശ്വാസി മാത്രമേ പ്രസ്തുത ഉത്തരവാദിത്തം നിര്‍വ്വഹിക്കുകയുള്ളൂ. ലോകത്ത് ഏതൊരാള്‍ പ്രപഞ്ചനാഥനെക്കുറിച്ച് വികലമായ വിശ്വാസം വെച്ച് പുലര്‍ത്തുന്നുണ്ടെങ്കിലും ഏത് തിന്മയില്‍ മുഴുകുന്നുണ്ടെങ്കിലും അതിന്‍റെയെല്ലാം പാപഭാരം വഹിക്കേണ്ടി വരിക 6: 26; 20: 99-101 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഫുജ്ജാറുകളാണ്. 2: 21, 254; 3: 51, 196-197; 4: 48; 5: 17 വിശദീകരണം നോക്കുക.