أَفَلَا يَتُوبُونَ إِلَى اللَّهِ وَيَسْتَغْفِرُونَهُ ۚ وَاللَّهُ غَفُورٌ رَحِيمٌ
അപ്പോള്‍ അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നവരും അവനോട് പൊറുക്കലിനെ തേടുന്നവരുമാകുന്നില്ലെയോ? അല്ലാഹു ഏറെപ്പൊറുക്കുന്ന കാ രുണ്യവാനുമാകുന്നു.
അദ്ദിക്ര്‍ വായിച്ച് മനസ്സിലാക്കി അല്ലാഹുവിലുള്ള വിശ്വാസം രൂപപ്പെടുത്തുകയും അറിവില്ലായ്മകൊണ്ട് കഴിഞ്ഞകാലത്ത് ചെയ്തുപോയ കുറ്റങ്ങള്‍ നാഥനോട് ഏറ്റുപറയുകയും വന്‍കുറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന് പ്രായശ്ചിത്തം നല്കി ഖേദിച്ചുമടങ്ങുകയുമാണ് അടിമകള്‍ ചെയ്യേണ്ടതെന്ന് 39: 53 ല്‍ പറഞ്ഞിട്ടുണ്ട്. ശേഷം 39: 54-55 ല്‍, അ ദ്ദിക്ര്‍ ഏറ്റവും നല്ലനിലക്ക് പിന്‍പറ്റണമെന്നും പറഞ്ഞിട്ടുണ്ട്. മരണം ആസന്നമാകുന്ന സമയത്ത് അത് നീട്ടിത്തരണമെന്നോ പശ്ചാത്തപിച്ച് മടങ്ങിക്കൊള്ളാമെന്നോ പറഞ്ഞിട്ട് കാര്യമില്ലെന്ന് 4: 17-18 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് 3: 7-10 ല്‍ വിവരിച്ച പ്രകാരം ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് ഫുജ്ജാറുകളായ കാഫിറുകളാണ്. എന്നാല്‍ ഇന്ന് അവര്‍ ആത്മാവിനെ പരിഗണിക്കാത്തവരും ദേഹേച്ഛ പിന്‍പറ്റുന്നവരും ആത്മാവും ജീവനുമടങ്ങിയ റൂഹ് എല്ലാ ജീവികള്‍ക്കും പ്രപഞ്ചനാഥന്റേതാണെന്ന് തിരിച്ചറിയാത്തവരും അല്ലാഹു അറിയുന്നില്ല എന്ന ധാരണയില്‍ എല്ലാതരം തിന്മകളിലും വി ഹരിക്കുന്നവരുമായി അധഃപതിച്ചിരിക്കുന്നു. അതുകൊണ്ട് അവരുടെ മേലാണ് അല്ലാ ഹു കോപിക്കുകയും ശപിക്കുകയും ചെയ്തിട്ടുള്ളതെന്നും അവര്‍ക്കാണ് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളതെന്നും 48: 6 ലും; ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഊമരും ബ ധിരരുമായ അവര്‍ ദുഷ്ടജീവികളാണെന്ന് 8: 22 ലും പറഞ്ഞിട്ടുണ്ട്. ഇതിനെല്ലാം കാരണം എല്ലാഓരോ കാര്യവും വിശദീകരിച്ച വ്യക്തവും സ്പഷ്ടവുമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥ ത്തെ സ്വീകരിക്കാതെ ഗ്രന്ഥത്തിന്റെ ശരീരമായ അറബി ഖുര്‍ആന്‍ വായിക്കുകയും സ്വര്ഗത്തിലേക്കുള്ളവരാണെന്ന് അര്‍ഹതയില്ലാതെ അഹങ്കരിക്കുകയും ചെയ്യുന്നതാണ്. ദൈവം മൂവരിലൊരുവനാണ്, അല്ലെങ്കില്‍ ഈസാ തന്നെയാണ് ദൈവമെന്ന് വിശ്വസിക്കുന്ന ക്രൈ സ്തവരേക്കാളും ഇതര ജനവിഭാഗങ്ങളെക്കാളുമെല്ലാം ജീര്‍ണ്ണിച്ച ജീവിതം നയിക്കുന്നത് ഇന്ന് ഇക്കൂട്ടരാണ്. കാരണം അവര്‍ അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തില്‍ മൂടിവെച്ച് മുസൈലിമത്തുല്‍ കദ്ദാബ് മുതല്‍ മസീഹുദ്ദജ്ജാല്വരെ മുപ്പത് കള്ളള്ളവാദികള് വരുമെന്ന് പ്രപഞ്ചനാഥന് അവന്റെ പ്രവാചകനിലൂടെ മുന്നറിയിപ്പ് നല്കിയ കള്ളവാദികളെ പിന്‍പറ്റുന്നവരും അതുവഴി പിശാചിനെ സേവിക്കുന്ന ഭ്രാന്തന്മാരായി മാറിയതു മാണ്. 2: 146; 3: 17-18, 86-91; 4: 135-140 വിശദീകരണം നോക്കുക.