( അൽ മാഇദ ) 5 : 75

مَا الْمَسِيحُ ابْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ وَأُمُّهُ صِدِّيقَةٌ ۖ كَانَا يَأْكُلَانِ الطَّعَامَ ۗ انْظُرْ كَيْفَ نُبَيِّنُ لَهُمُ الْآيَاتِ ثُمَّ انْظُرْ أَنَّىٰ يُؤْفَكُونَ

മര്‍യമിന്‍റെ പുത്രന്‍ മസീഹ് ഒരു പ്രവാചകനല്ലാതെ മറ്റാരുമല്ല, അവനുമുമ്പ് പ്ര വാചകന്‍മാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്, അവന്‍റെ മാതാവ് സത്യസന്ധയുമായിരുന്നു, അവര്‍ രണ്ടുപേരും ഭക്ഷണം കഴിക്കുന്നവരായിരുന്നു, നാം ഇവര്‍ക്ക് നമ്മുടെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ച് കൊടുക്കുന്നത് എങ്ങനെയാ ണെന്ന് നീ നോക്കുക, പിന്നെയും നീ നോക്കുക, അവര്‍ അതില്‍നിന്ന് എങ്ങിനെയാണ് വ്യതിചലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും.

6: 46 ല്‍, നീ ചോദിക്കുക: നിങ്ങളുടെ കേള്‍വിയും കാഴ്ചയും അല്ലാഹു പിടിച്ചെടു ക്കുകയും നിങ്ങളുടെ ഹൃദയത്തിന് മൂടിയിടുകയുമാണെങ്കില്‍ അല്ലാഹുവിനെക്കൂടാതെ വേറെ ഏതൊരു ഇലാഹാണ് നിങ്ങള്‍ക്ക് അത് കൊണ്ടുവന്നുതരിക, നോക്കുക നാം ന മ്മുടെ സൂക്തങ്ങള്‍ എങ്ങനെയെല്ലാമാണ് വിശദീകരിച്ച് കൊടുക്കുന്നത്, പിന്നെ അവര്‍ അതില്‍ നിന്ന് പിന്തിരിഞ്ഞ് പോകുന്നവരാകുന്നതും എന്ന് പറഞ്ഞിട്ടുണ്ട്. 17: 45-46 ല്‍, നീ ഗ്രന്ഥം വായിക്കുമ്പോള്‍ പരലോകത്തെക്കൊണ്ട് വിശ്വസിക്കാത്തവര്‍ക്കും നിനക്കുമിടയില്‍ നാം കാണാത്ത ഒരു മറ ഉണ്ടാക്കുന്നതാണ്. അത് ഗ്രഹിക്കാതിരിക്കാന്‍ നാം അ വരുടെ ഹൃദയങ്ങളില്‍ ഒരു മൂടിയും അവരുടെ ചെവികളില്‍ ഒരു അടപ്പുമിട്ടിരിക്കുന്നു, നീ ഗ്രന്ഥത്തില്‍ നിന്‍റെ ഏകനായ നാഥനെ മാത്രം ഓര്‍മിപ്പിച്ചാല്‍ അവര്‍ക്ക് നിഷേധം നുരഞ്ഞുപൊന്തി അവര്‍ പിന്തിരിഞ്ഞ് പുറകോട്ടുപോകുന്നതാണ് എന്നും; 17: 47 ല്‍, നീ അവരെ കേള്‍പ്പിക്കുമ്പോള്‍ അവര്‍ എന്താണ് കേള്‍ക്കുന്നതെന്ന് നമുക്കുതന്നെ ശരിക്കും അറിയാം, ഈ അക്രമികള്‍ രഹസ്യസംഭാഷണത്തില്‍ 'നിങ്ങള്‍ ഒരു മാരണം പിടിപെട്ട പുരുഷനെയല്ലാതെ പിന്‍പറ്റുന്നില്ല' എന്ന് നിന്നെക്കുറിച്ച് പറയുമ്പോഴും നമുക്ക് ശരിക്കും അവരെക്കുറിച്ച് അറിയാം എന്നും; 17: 48 ല്‍, അവര്‍ നിനക്ക് എങ്ങനെയൊക്കെയാണ് ഉ പമ ചമക്കുന്നതെന്ന് നോക്കുക, അപ്പോള്‍ അവര്‍ പിഴച്ചുകഴിഞ്ഞു, അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല എന്നും പറഞ്ഞിട്ടുണ്ട്. 25: 9 ഇതേ ആശയത്തിലുള്ള സൂക്തമാണ്. 

വ്യക്തവും സ്പഷ്ടവുമായ, എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള അ ദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ 56: 82 ല്‍ പറഞ്ഞ പ്രകാരം അതിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ളത് ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ്. 6: 26 ല്‍ വിവരിച്ച പ്രകാരം അവര്‍ ഗ്രന്ഥത്തെ സ്വയം ഉപയോഗപ്പെടുത്തുകയോ മനുഷ്യരു ടെ ഐക്യം നിലനിര്‍ത്താനുള്ള അത് മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാതെ 35: 32 ല്‍ പറഞ്ഞ പ്രകാരം ആത്മാവിനോട് അക്രമം കാണിക്കുന്നവരാണ്. എ ല്ലാ പ്രവാചകന്മാരും നബിമാരും നിഷ്പക്ഷവാന്‍റെ സൂക്തങ്ങള്‍ കേള്‍ക്കുമ്പോള്‍ കരഞ്ഞുകൊണ്ട് സാഷ്ടാംഗപ്രണാമത്തില്‍ വീഴുന്നവരാണെന്ന് 19: 58 ല്‍ വായിക്കുന്നവരും കേള്‍ക്കുന്നവരും ലോകരില്‍ അവര്‍ മാത്രമാണ്. എന്നാല്‍ അവര്‍ പ്രസ്തുത സാഷ്ടാഗ പ്രണാമം നിര്‍വഹിക്കുകയില്ല. 4: 142-143 ല്‍ വിവരിച്ച പ്രകാരം ആത്മാവ് പങ്കെടുക്കാതെയുള്ള അവരുടെ നമസ്കാരങ്ങളില്‍ അവര്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങളാണ് 17: 13 ല്‍ പറഞ്ഞ തങ്ങളുടെ കര്‍മരേഖയില്‍ കൊത്തിവെച്ചുകൊണ്ടിരിക്കുന്നത്. 22: 18 ല്‍ പറഞ്ഞ പ്രകാരം ശിക്ഷ ബാധകമായ ഹീനരായ അവര്‍ ആത്മാവ് പങ്കെ ടുക്കാതെ ജഡം കൊണ്ട് നിര്‍വ്വഹിക്കുന്ന അവരുടെ നമസ്കാരങ്ങളില്‍ കോഴികൊത്തുന്ന വേഗത്തിലുള്ള സാഷ്ടാംഗപ്രണാമമാണ് നിര്‍വഹിക്കുന്നത്. 7: 37 ല്‍ വിവരിച്ച പ്രകാരം അവരുടെ ആത്മാവിനെതിരെ 'നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു' എന്ന് സാക്ഷ്യം വഹിച്ച് മരണപ്പെടുന്ന അവര്‍ തന്നെയാണ് പ്രപഞ്ചം നശിപ്പിച്ചതിനുള്ള പാപഭാരം വഹിച്ച് നരകക്കുണ്ഠത്തിലേക്ക് തള്ളപ്പെടുക. 1: 7; 3: 49; 9: 67-68 വിശദീകരണം നോക്കുക.