قُلْ أَتَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَمْلِكُ لَكُمْ ضَرًّا وَلَا نَفْعًا ۚ وَاللَّهُ هُوَ السَّمِيعُ الْعَلِيمُ
നീ ചോദിക്കുക: അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ക്ക് ഉപദ്രവമോ ഉപകാര മോ ചെയ്യാന്‍ അധികാരമില്ലാത്തവരെയാണോ നിങ്ങള്‍ സേവിച്ചുകൊണ്ടിരി ക്കുന്നത്? അല്ലാഹു, അവന് മാത്രമാണ് എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനി.
എല്ലാം കേള്‍ക്കുന്ന എല്ലാം അറിയുന്ന ത്രികാലജ്ഞാനിയായ അല്ലാഹുവിനെക്കൂടാതെ ഇലാഹായി അവന്റെ സൃഷ്ടികളായ ആരെ വിളിച്ചുപ്രാര്ത്ഥിക്കുകയാണെങ്കിലും അവര്‍ ശപിക്കപ്പെട്ട പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 2: 146 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെയും പിശാചിനെയും തിരിച്ചറിയുകയും അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കുകയും ചെയ്യുന്നവര്‍ മാത്രമേ അല്ലാഹുവിനുവേണ്ടി ജീവിക്കുന്ന സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തിലൊന്നായ വിശ്വാസിയാവുകയുള്ളൂ. 4: 118 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം കിട്ടിയവരില്‍ നിന്നുള്ള തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതിനെയും കാഫിറായ പിശാച് പാട്ടിലാക്കുന്നതാണ്.
25: 53 ല്‍, അവന് തന്നെയാണ് രണ്ട് സമുദ്രങ്ങളെ സ്വതന്ത്രമായി കൂട്ടിച്ചേര്ത്തിരിക്കു ന്നത്, ഒന്ന് സ്വാദിഷ്ടമായ ശുദ്ധജലം, മറ്റേത് ചവര്‍പ്പുറ്റ ഉപ്പുവെള്ളവും, അവയ്ക്ക് രണ്ടി നുമിടയില്‍ ഒരു മറയും കൂടിച്ചേരാന്‍ അനുവദിക്കാത്ത കാണാത്ത ഒരു തടസ്സവുമുണ്ട് എ ന്നും; 25: 54 ല്‍, അവനാണ് മനുഷ്യരെ (ശരീരം) വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചത്, അവര്‍ ക്കിടയില് രക്തബന്ധവും വിവാഹബന്ധവും ഉണ്ടാക്കുകയും ചെയ്തു, നിന്റെ നാഥന് എല്ലാറ്റിനും കഴിവുള്ള സര്വ്വശക്തന് തന്നെയാകുന്നു എന്നും; 25: 55 ല്‍, എന്നാല്‍ അവര്‍ ഈ അല്ലാഹുവിനെ ഒഴിവാക്കിക്കൊണ്ട് അവര്‍ക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ ക ഴിയാത്തവരെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്, കാഫിര്‍ തന്റെ നാഥനെതിരില് പ്രത്യക്ഷസഹായി തന്നെയായിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. എന്റെ സ്വന്തം കാര്യത്തില്‍ എനിക്ക് ഒരു ഉപദ്രവമോ ഉപകാരമോ വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ എനിക്ക് സാധ്യമല്ല, ഞാന്‍ മറഞ്ഞ കാര്യങ്ങള്‍ അറിയുന്നവനായിരുന്നുവെങ്കില്‍ എനിക്ക് ധാരാളം നന്മകള് ഞാന്‍ വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യുമായിരുന്നു, എന്നെ തിന്മകളൊന്നും സ്പര് ശിക്കുകയും ചെയ്യുമായിരുന്നില്ല, നിശ്ചയം ഞാന്‍ ഒരു മുന്നറിയിപ്പുകാരനും വിശ്വാസിക ളായ ജനതക്ക് ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനുമല്ലാതെ മറ്റാരുമല്ല എന്ന് പറ യാന്‍ 7: 188 ലൂടെയും; ഓ അവിവേകികളേ! അല്ലാഹു അല്ലാത്തവരെ ഞാന്‍ സേവിച്ചുകൊണ്ടിരിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പ്പിക്കുന്നത് എന്ന് ചോദിക്കാന്‍ 39: 64 ലൂടെയും അല്ലാഹു പ്രവാചകനോട് കല്പിക്കുന്നു. 39: 65 ല്‍, നിശ്ചയം നിന്നിലേക്കും നിനക്ക് മുമ്പുള്ളവരിലേക്കും ദിവ്യസന്ദേശം നല്കപ്പെട്ടിട്ടുണ്ട്, നീയെങ്ങാനും അല്ലാഹുവിന്റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്ത്താല് നിന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിഷ്ഫല മാവുകയും നീ എല്ലാം നഷ്ടപ്പെട്ടവരില്‍ പെട്ടവനാവുക തന്നെ ചെയ്യുമെന്നും; 39: 66 ല്‍, അല്ല, നീ അല്ലാഹുവിനെ മാത്രം സേവിക്കുകയും നന്ദി പ്രകടിപ്പിക്കുന്നവരില്‍ ഉള്‍പ്പെടു കയും ചെയ്യുക എന്നും പറഞ്ഞിട്ടുണ്ട്. 10: 18 ല്‍, അവര്‍ അല്ലാഹുവിനെക്കൂടാതെ ഉപകാ രമോ ഉപദ്രവമോ ചെയ്യാത്തവരെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്, അവര്‍ പറയുകയും ചെയ്യുന്നു: ഇക്കൂട്ടര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്, ആകാശഭൂമികളില്‍ അല്ലാഹുവിന് അറിയാത്ത കാര്യങ്ങള്‍ നിങ്ങള്‍ അവന് അറിയിച്ചുകൊടുക്കുകയാണോ? അവര്‍ ജല്പിക്കുന്ന പങ്കാളിത്തത്തില്‍ നിന്നെല്ലാം അവന് അതീതനും അത്യുന്നതനും പരിശുദ്ധനുമാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 30: 30-32 സൂക്തങ്ങളെ അവഗണിച്ച് വിവിധ സംഘടനകളായി പിരിഞ്ഞ് 58: 19 ല്‍ പറഞ്ഞ പിശാചിന്റെ സംഘത്തില്‍ പെട്ട് 4: 150-151 സൂക്തങ്ങളില്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായിത്തീര്‍ന്നിരിക്കുന്നു. 2: 254; 9: 67-68; 48: 6 വിശദീകരണം നോക്കുക.