( അൽ മാഇദ ) 5 : 78

لُعِنَ الَّذِينَ كَفَرُوا مِنْ بَنِي إِسْرَائِيلَ عَلَىٰ لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ

ഇസ്റാഈല്‍ സന്തതികളിലെ നിഷേധികളായവര്‍ ദാവൂദിന്‍റെയും മര്‍യമിന്‍റെ പുത്രന്‍ ഈസായുടെയും നാവുകളാല്‍ ശപിക്കപ്പെട്ടിരിക്കുന്നു, അത് അവര്‍ ധിക്കാരികളും പരിധി ലംഘിക്കുന്നവരും ആയിരുന്നതുകൊണ്ടാണ്.

ജൂതരുടെ അടിക്കടിയുള്ള ധിക്കാരവും നിയമലംഘനവും നിമിത്തം അല്ലാഹു തന്നെ അവരെ ശപിക്കുകയും നിന്ദ്യന്‍മാരായ കുരങ്ങുകളും പന്നികളുമായി മാറ്റുക യും ചെയ്തിട്ടുണ്ട്. 5: 21-26 പ്രകാരം മൂസാ നബിയുടെ കാലത്തുതന്നെ ധിക്കാരം അനു വര്‍ത്തിച്ചിരുന്നതുകൊണ്ടും കല്‍പ്പിക്കപ്പെട്ടതിന് നേരെ വിരുദ്ധം പ്രവര്‍ത്തിച്ചിരുന്നതു കൊണ്ടും അവര്‍ ശപിക്കപ്പെടുകയും അവര്‍ക്ക് രേഖപ്പെടുത്തിയിരുന്ന ഫലസ്തീന്‍ നാട് വിലക്കപ്പെടുകയുമുണ്ടായി. ദാവൂദ് നബിയുടെയും ഈസാ നബിയുടെയും നാവിനാല്‍ ശപിക്കപ്പെട്ടവരായ ജൂതര്‍ സ്വയം വഴിപിഴക്കുകയും അനേകം ആളുകളെ വഴിപിഴപ്പിക്കു കയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റരുതെന്നാണ് മുന്‍ സൂക്തത്തില്‍ പറഞ്ഞ വേദക്കാരായ ക്രൈസ്തവരോടും അതുവഴി എല്ലാ മനുഷ്യരോടും അല്ലാഹു പറയുന്നത്. ഓരോരുത്തരും 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 83: 7 ല്‍ പറഞ്ഞ സിജ്ജീന്‍ പട്ടികയിലുള്ള തന്‍റെ വിധി 83: 18 ല്‍ പ റഞ്ഞ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റേണ്ടതാണ്. സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റ് എന്ന് 73: 19; 76: 29; 80: 11 തുടങ്ങി 9 സൂക്തങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടത് അദ്ദിക്ര്‍ തന്നെയാണ്. ചുരുക്കത്തില്‍ അദ്ദിക്റിന്‍റെ 40 പേരുകളെയും സത്യപ്പെടുത്തി ഇവിടെ ജീ വിക്കാത്ത ഏതൊരു അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറും ആത്മാവിനെതിരെ കാ ഫിറാണെന്ന് സാക്ഷ്യം വഹിച്ച് മരണപ്പെട്ട് പിശാചിന്‍റെ വീടായ നരകക്കുണ്ഠത്തില്‍ ആ പതിക്കുന്നതാണ്. പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരും അവനെ നബിയായും റബ്ബായിത്തന്നെയും സ്വീകരിക്കുന്നവരുമാണ്. 5: 33 ല്‍ വിവരിച്ച പ്രകാരം ശപിക്കപ്പെട്ടവരും കോപിക്കപ്പെട്ട വരുമായ ഇവര്‍ ഈസാ രണ്ടാമത് വന്നാല്‍ വധിക്കപ്പെടുമ്പോള്‍ മാത്രമാണ് അദ്ദിക്ര്‍ -ദിക്രീ-ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് മിഥ്യാവാദികളായ ഇക്കൂട്ടര്‍ക്ക് ബോധ്യം വരിക. 1: 7; 2: 159-161; 4: 140 വിശദീകരണം നോക്കുക.