( അൽ മാഇദ ) 5 : 77

قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِنْ قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَنْ سَوَاءِ السَّبِيلِ

നീ പറയുക: ഓ വേദത്തിന്‍റെ ആളുകളേ, നിങ്ങള്‍ നിങ്ങളുടെ ദീനില്‍ ന്യായം കൂടാതെ അതിരുകവിയരുത്, നിങ്ങള്‍ക്കുമുമ്പ് പിഴച്ചുപോവുകയും ധാരാളം പേരെ പിഴപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ജനതയുടെ ഇഷ്ടാനിഷ് ടങ്ങള്‍ നിങ്ങള്‍ പിന്‍പറ്റാതിരിക്കുകയും ചെയ്യുക, അവര്‍ നേരേച്ചൊവ്വെയുള്ള മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ച് കഴിഞ്ഞിരിക്കുന്നു.

സൂക്തത്തില്‍, മുമ്പ് സ്വയം പിഴക്കുകയും മറ്റുള്ളവരെ പിഴപ്പിക്കുകയും ചെയ്ത വര്‍ എന്നുപറഞ്ഞത് ജൂതന്‍മാരെക്കുറിച്ചാണ്. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ക്രൈസ്തവ രായ നിങ്ങള്‍ പിന്‍പറ്റരുതെന്നാണ് മദീനയിലുള്ള നബിയുടെ മുമ്പിലുള്ള ക്രൈസ്തവരോട് പറയുന്നത്. എന്നാല്‍ ഇന്ന് സ്വയം വഴിപിഴച്ചുപോയവര്‍, ഇത്തരം സൂക്തങ്ങളെയെല്ലാം മൂടിവെച്ചുകൊണ്ട് വേദക്കാരായ ജൂതക്രൈസ്തവരുടെ ചര്യകള്‍ ചാണിന് ചാ ണായും മുഴത്തിന് മുഴമായും പിന്‍പറ്റുന്ന കപടവിശ്വാസികളും അവരെ അന്ധമായി പി ന്‍പറ്റി വഴിപിഴച്ചവരുമാണ്. ഇന്ന് അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളുടെയും അവരെ പിന്‍പറ്റുന്ന അദ്ദിക്റിനെ തള്ളിപ്പറയുന്ന വഴിപിഴച്ചവരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ പിന്‍പറ്റാതെ നേരെച്ചൊവ്വെയുള്ള അദ്ദിക്ര്‍ മുറുകെപിടിച്ച് നേരെച്ചൊവ്വെയുള്ള മാര്‍ഗ്ഗത്തില്‍ നിലകൊള്ളുക എന്നാണ് ആയിരത്തില്‍ ഒന്നായ വിശ്വാസികളോട് സൂക്തം മൗഇളത്തായി കല്‍പിക്കുന്നത്. 25: 33 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത തെമ്മാടികളായ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകള്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 34 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന, 25: 18 ല്‍ പറഞ്ഞ കെട്ടജനതയായ ഇത്തരം അക്രമികള്‍ വിധിദിവസം "എനിക്ക് അദ്ദിക്ര്‍ വന്നുകിട്ടിയതിനുശേഷം എന്നെ വഞ്ചകനായ പിശാച് അതില്‍ നിന്ന് തടഞ്ഞുവല്ലോ" എന്ന് വിലപിക്കുന്ന രംഗം 25: 27-29 ല്‍ മുന്നറിയിപ്പ് നല്‍കിയത് അവരാണ് വായിച്ചിട്ടുള്ളത്. 

48: 6 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ ത്തുന്ന ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടര്‍ തന്നെയാണ് 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷ്ടര്‍ എന്ന് 8: 22 ലും, നരകക്കുണ്ഠാഗ്നിയിലേക്കുള്ള ഇവര്‍ കരയിലെ ഏറ്റവും ദുഷിച്ച ജീവികളാണെന്ന് 98: 6 ലും പറഞ്ഞിട്ടുണ്ട്. 2: 18 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ ഇവര്‍ നേരെച്ചൊവ്വെയുള്ള പാതയിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ച് വരികയില്ല. 2: 120-121, 165-167; 4: 91, 171; 5: 60 വിശദീകരണം നോക്കുക.