( അൽ മാഇദ ) 5 : 79

كَانُوا لَا يَتَنَاهَوْنَ عَنْ مُنْكَرٍ فَعَلُوهُ ۚ لَبِئْسَ مَا كَانُوا يَفْعَلُونَ

അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വിരോധങ്ങളെത്തൊട്ട് അവര്‍ വിരോധി ക്കുന്നവരായിരുന്നില്ല, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത് എത്ര ചീത്ത! 

ഏതൊരു സമുദായവും നന്മ കല്‍പ്പിക്കാതിരിക്കുകയും തിന്മ വിരോധിക്കാതി രിക്കുകയും ചെയ്യുമ്പോഴാണ് നശിപ്പിക്കപ്പെട്ടിട്ടുള്ളത്. ജൂതരുടെ ഈ സ്വഭാവം 7: 163-167 ല്‍ വിശദീകരിച്ചിട്ടുണ്ട്. നന്മ കല്‍പ്പിക്കുന്നത് പോയിട്ട് തിന്മ വിരോധിക്കുന്നതു പോലും ഇല്ലാതായപ്പോള്‍ ഈസാനബിയെ അല്ലാഹു അവരിലേക്ക് നിയോഗിക്കുക യുണ്ടായി. എന്നാല്‍ അവര്‍ ഈസാനബിയെ വധിക്കാനാണ് ഉദ്യമിച്ചത്. 5: 11 ല്‍ വിവരിച്ച പ്രകാരം മദീനയിലുണ്ടായിരുന്ന ജൂതര്‍ മുഹമ്മദ് നബിയെയും വധിക്കാന്‍ ശ്രമിച്ചിരുന്നു. കോപിക്കപ്പെടുകയും വഴിപിഴച്ചുപോവുകയും ചെയ്ത മദീനയിലുണ്ടായിരുന്ന ജൂതരുടെയും ക്രൈസ്തവരുടെയുമെല്ലാം സ്വഭാവങ്ങള്‍ വിവരിക്കുന്ന സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഇന്ന് ലോകജനതയില്‍ അവരുടെ ശൈലി കടമെടുത്തുകൊണ്ട് തീവ്രവാദപ്രവര്‍ത്തനങ്ങളിലും രക്തച്ചൊരിച്ചിലുകളിലും നശീകരണ പ്രവര്‍ത്തനങ്ങളിലുമെല്ലാം മുന്‍പന്തിയിലുള്ളത്. 

35: 32 ല്‍ പറഞ്ഞ പ്രകാരം മൊത്തം മനുഷ്യര്‍ക്കുള്ള ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനതയില്‍ 1000 ത്തില്‍ 999 ഉം ആത്മാവിനോട് അക്രമം കാണിച്ചവരാണ്. 9: 67-68 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ച് നാഥനെ വിസ്മരിച്ചുകൊണ്ട് തെമ്മാടികളായ കപടവിശ്വാസികളും കുഫ്ഫാറുകളും തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും കൈകള്‍ ചുരുട്ടുന്നവരുമാണ്. അവരോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകക്കുണ്ഠാഗ്നിയാണ്. 

5: 41 ല്‍ വിവരിച്ച പ്രകാരം ആത്മാവിനെ പരിഗണിക്കാത്ത അവര്‍ നാവുകൊണ്ട് അല്ലാഹു, ഖുര്‍ആന്‍ എന്നിങ്ങനെ പറയുന്നുണ്ടെങ്കിലും അവര്‍ ഹൃദയം കൊണ്ട് അല്ലാഹു വിനെയും അവന്‍റെ ഗ്രന്ഥത്തെയും അംഗീകരിക്കാത്തവരാണ്. ഇത്തരം തെമ്മാടികളായ ജനത അദ്ദിക്റിനെയും അല്ലാഹുവിനെയും വിസ്മരിച്ചതിനാല്‍ ദേഹേച്ഛ പിന്‍പറ്റുന്നവ രും ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്നവരുമാണ്. അതുകൊണ്ടാണ് ലക്ഷ്യബോധം നഷ്ടപ്പെട്ട അവരെ 7: 175-176 ല്‍ ഉപദ്രവിച്ചാലും ഇല്ലെങ്കിലും മാറ്റം വരാത്ത നാ യയോട് ഉപമിച്ചിരിക്കുന്നത്. 6: 89-90 ല്‍ വിവരിച്ച പ്രകാരം സര്‍വലോകര്‍ക്കുമുള്ള ഉണ ര്‍ത്തലും സന്മാര്‍ഗവുമായ അദ്ദിക്ര്‍ പ്രവാചകന്‍റെ ജനത മൂടിവെക്കുകയാണെങ്കില്‍ അതി നെ മൂടിവെക്കാത്ത ഇതര ജനവിഭാഗങ്ങളെ അത് ഏല്‍പിക്കുന്നതാണ്. 9: 125 ല്‍ വിവരി ച്ച പ്രകാരം കപടവിശ്വാസികള്‍ക്കും അവരുടെ അനുയായികളായ മുശ്രിക്കുകള്‍ക്കും അദ്ദിക്ര്‍ മാലിന്യമല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. മുമ്പ് വന്നിട്ടുള്ള 312 ഗ്രന്ഥങ്ങളും അവയു ടെ നേരെച്ചൊവ്വെയുള്ള വിശദീകരണങ്ങളും അടങ്ങിയ അദ്ദിക്ര്‍ പ്രവാചകന് അവതരിപ്പിച്ചിട്ടുള്ളത് മനുഷ്യര്‍ക്ക് ഏതൊന്നാണോ നാഥന്‍ അവതരിപ്പിച്ചിട്ടുള്ളത്, അത് പ്രവാചകന്‍ അവര്‍ക്ക് വെളിപ്പെടുത്തുന്നതിനും അവര്‍ ആലോചിച്ച് മറ്റുള്ളവരിലേക്ക് പ്രതിഫലിപ്പിക്കുന്നതിനും വേണ്ടിയാണെന്ന് 16: 44 ല്‍ പറഞ്ഞിട്ടുണ്ട്. 3: 110-112, 196-197; 8: 22; 11: 116-117 വിശദീകരണം നോക്കുക.