( അൽ മാഇദ ) 5 : 82

لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا ۖ وَلَتَجِدَنَّ أَقْرَبَهُمْ مَوَدَّةً لِلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُهْبَانًا وَأَنَّهُمْ لَا يَسْتَكْبِرُونَ

ജനങ്ങളില്‍ വെച്ച് വിശ്വാസികളായവരോട് കഠിനമായ വിരോധം പുലര്‍ത്തു ന്നവരായി ജൂതന്‍മാരെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കു ചേര്‍ക്കുന്നവരായവരെയും നീ കണ്ടെത്തുക തന്നെ ചെയ്യും, അവരില്‍ വെച്ച് വിശ്വാസികളായവരോട് ഏറ്റവും മമതയില്‍ വര്‍ത്തിക്കുന്നവരായി നിശ്ചയം ഞങ്ങള്‍ നസാറാക്കളാണ് എന്ന് പറയുന്നവരായവരെയും നീ കണ്ടെത്തുക തന്നെ ചെയ്യും, നിശ്ചയം അവരില്‍ ഭക്തന്‍മാരായ ജ്ഞാനികളും ലോകപരി ത്യാഗികളായ പുരോഹിതന്‍മാരും ഉണ്ട് എന്നതുകൊണ്ടും നിശ്ചയം അവര്‍ അഹങ്കാരം നടിക്കുന്നവരല്ല എന്നതുകൊണ്ടുമാണ് അത്. 

പ്രവാചകന്‍ മുഹമ്മദിന്‍റെ കാലത്ത് പ്രവാചകനോടും വിശ്വാസികളോടും ഏറ്റവും കഠിനമായ ശത്രുത പുലര്‍ത്തിയിരുന്നത് ജൂതരും മക്കാമുശ്രിക്കുകളുമായിരുന്നു. പ്രവാചകനോടും വിശ്വാസികളോടും അടുപ്പം കാണിച്ചിരുന്നത് ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണ് എന്ന് പറഞ്ഞിരുന്ന ക്രൈസ്തവരുമായിരുന്നു. ഇന്ന് അജയ്യഗ്രന്ഥമായ അദ്ദിക് ര്‍ പിന്‍പറ്റി അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ ഉള്‍പ്പെട്ട വിശ്വാസികളോട് കഠിന ശത്രുതയുള്ളത് കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ട കപടവിശ്വാസികളായ നേതാക്കള്‍ക്കും 'അല്ലാഹു'എന്ന് പറയാനറിഞ്ഞിട്ട് അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെടാ തെ വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവരുടെ അനുയായികള്‍ക്കുമാണ്. 1: 7 വായിക്കുമ്പോള്‍ കപടവിശ്വാസികളിലും അവരുടെ അനുയായികളിലും ഉള്‍പ്പെടുത്തരുത് എന്നാണ് മനസ്സില്‍ കരുതേണ്ടത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് മനുഷ്യരെ തിരിച്ചറിയാനും ജീവിതലക്ഷ്യം തിരിച്ചറിയാനും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനും ഉള്ള ഉപകരണമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയോട് മമതയില്‍ നിലകൊള്ളുന്നത് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളായ ജൈനര്‍, ബുദ്ധര്‍, ഹൈ ന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയവരും പ്രത്യേകിച്ച് അവരിലെ സന്യാസിമാരുമാ ണ്. അവര്‍ ഭൗതികജീവിതം വെടിഞ്ഞവരും അല്ലാഹുവിനെ ഹൃദയത്തില്‍ സ്മരിക്കുന്നവരും അഹങ്കാരം കൈകൊള്ളാത്തവരുമായതാണ് കാരണം. 9: 28 ല്‍ വിവരിച്ച പ്രകാ രം ഇജാസില്‍ മഹ്ദി വന്നാല്‍ കപടവിശ്വാസികളെയും മുശ്രിക്കുകളെയും അവിടെനി ന്ന് പുറത്താക്കുകയും ലോകരില്‍ നിന്നുള്ള വിശ്വാസികളെ അവിടേക്ക് വേര്‍തിരിക്കുക യും ചെയ്യുന്നതാണ്. 

6: 158 ല്‍ വിവരിച്ച പ്രകാരം അന്ത്യനാളിന്‍റെ പ്രധാനപ്പെട്ട അടയാളങ്ങളില്‍ ഒന്നാ യ സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്ന നാളില്‍ മസീഹുദ്ദജ്ജാല്‍ പുറപ്പെടുന്നതാണ്. ക പടവിശ്വാസികളും അവരുടെ അനുയായികളും അവനെ ആദ്യം നബിയായും പിന്നെ നാ ഥനായും സ്വീകരിക്കുന്നതാണ്. 4: 91 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗ ങ്ങളാല്‍ 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളായ ഇക്കൂട്ടര്‍ വധിക്കപ്പെടുന്നതാണ്. കാഫിറുക ളും അക്രമികളും ഭ്രാന്തന്മാരുമായ ഇവര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസിയുടെ പ്രാര്‍ത്ഥനാരീതിയും ജീവിതരീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 62, 174-176; 3: 199-200 വിശദീകരണം നോക്കുക.