وَمَا لَنَا لَا نُؤْمِنُ بِاللَّهِ وَمَا جَاءَنَا مِنَ الْحَقِّ وَنَطْمَعُ أَنْ يُدْخِلَنَا رَبُّنَا مَعَ الْقَوْمِ الصَّالِحِينَ
ഞങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും സത്യത്തില്‍ നിന്ന് ഞങ്ങള്‍ക്ക് വന്നെ ത്തിയതുകൊണ്ടും എന്തുകൊണ്ട് വിശ്വസിക്കാതിരിക്കണം, ഞങ്ങളുടെ നാ ഥന്‍ ഞങ്ങളെ സജ്ജനങ്ങളായ ജനതയോടൊപ്പം പ്രവേശിപ്പിക്കണമെന്ന് ഞ ങ്ങള്‍ ആഗ്രഹിക്കുന്നവരുമാണ് എന്നിരിക്കെ.
പ്രവാചകന് അവതരിപ്പിക്കപ്പെട്ട അദ്ദിക്ര്‍ അവരെ കേള്‍പ്പിച്ചാല്‍ അവര്‍ക്ക് അറിയുന്ന സത്യത്തില്‍നിന്നുളളത് തന്നെയാണ് അതെന്ന് തിരിച്ചറിയുന്നവരാണ് അവര്‍. ഭ യഭക്തിയാല്‍ അവരുടെ കണ്ണുകളിലൂടെ കണ്ണീര്‍ നിറഞ്ഞൊഴുകുന്നതും അവര്‍ ഉള്ളി ന്‍റെയുള്ളില്‍ പ്രാര്‍ത്ഥിക്കുന്നവരുമാണ്: ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചു, ഗ്രന്ഥം അനുകൂലമായി സാക്ഷ്യം വഹിക്കുന്നവരോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ! നബിയുടെ കാലത്ത് മദീനയില്‍ ഉണ്ടായിരുന്ന 'ഞങ്ങള്‍ അല്ലാഹുവിന്‍റെ സഹായികളാണെന്ന്' പറയുന്ന ക്രൈസ്തവരെക്കുറിച്ചാണ് സൂക്തം പറയുന്നത്.
ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകളാണ്. എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടു ള്ള, മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അത് കൂടാതെ പ്രവാചകന്‍റെ ജനതയില്‍ നിന്ന് ആരും തന്നെ വിശ്വാസിയാവുകയോ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുകയോ ഇല്ല. മറിച്ച് ഭ്രാന്തന്മാരായ അവര്‍ 83: 7 ല്‍ പറഞ്ഞ പ്രകാരം സിജ്ജീന്‍ പട്ടികയിലേക്കുള്ള ഫു ജ്ജാര്‍ കിതാബുകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത് നരകത്തിലേക്ക് പോകാ നുള്ളവരാണ്. അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തും എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക് ര്‍ ജാതി-മത-ലിംഗ- വര്‍ണ്ണ-ഭാഷ-ദേശ ഭേദമന്യെ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊ ണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാന്‍ പ്രവര്‍ത്തിക്കുന്നവനാണ്. 2: 62 ല്‍ വിവരി ച്ച പ്രകാരം വിശ്വാസി പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ക്ക് പ്ര പഞ്ചനാഥനെയും ജീവിതലക്ഷ്യത്തെയും പരിചയപ്പെടുത്തുന്നതിനുവേണ്ടി ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ എത്തിച്ചുകൊടുത്ത് 47: 7 ല്‍ പറഞ്ഞ പ്ര കാരം നാഥനെ സഹായിക്കുന്നതാണ്. അപ്പോള്‍ നാഥന്‍ അവനെയും സഹായിക്കുന്നതാണ്. ഗ്രന്ഥം അവതരിപ്പിച്ച അല്ലാഹുവിനെ സംരക്ഷകനായി തെരഞ്ഞെടുക്കുകയും ഗ്രന്ഥത്തെ പിന്‍പറ്റി സജ്ജനങ്ങളില്‍ ചേരുകയും ചെയ്തവരെ മാത്രമാണ് അല്ലാഹു തെരഞ്ഞെടുക്കുക എന്ന് 7: 196 ല്‍ പറഞ്ഞിട്ടുണ്ട്. 1: 6; 3: 196-197; 7: 156-157 വിശദീകരണം നോക്കുക..