( അൽ മാഇദ ) 5 : 89

لَا يُؤَاخِذُكُمُ اللَّهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَٰكِنْ يُؤَاخِذُكُمْ بِمَا عَقَّدْتُمُ الْأَيْمَانَ ۖ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ ۖ فَمَنْ لَمْ يَجِدْ فَصِيَامُ ثَلَاثَةِ أَيَّامٍ ۚ ذَٰلِكَ كَفَّارَةُ أَيْمَانِكُمْ إِذَا حَلَفْتُمْ ۚ وَاحْفَظُوا أَيْمَانَكُمْ ۚ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَشْكُرُونَ

നിങ്ങള്‍ തമാശയായി ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ അല്ലാഹു നിങ്ങളെ പി ടികൂടുകയില്ല, എന്നാല്‍ മനഃപൂര്‍വ്വം നിങ്ങള്‍ ചെയ്യുന്ന ശപഥങ്ങളുടെ പേരില്‍ നിങ്ങളെ പിടികൂടുകതന്നെ ചെയ്യും, അപ്പോള്‍ അതിനുള്ള പ്രായശ്ചിത്തം, നി ങ്ങളുടെ സ്വന്തം കുടുംബത്തെ ഭക്ഷിപ്പിച്ചു കൊണ്ടിരിക്കുന്ന മിതമായ നിലവാ രത്തിലുള്ള ഭക്ഷണം പത്ത് അഗതികളെ ഭക്ഷിപ്പിക്കലാണ്, അല്ലെങ്കില്‍ നി ങ്ങള്‍ അവരെ ഉടുപ്പിക്കലാണ്, അല്ലെങ്കില്‍ ഒരു അടിമയെ മോചിപ്പിക്കലാണ്, ഇനി ഒരുവന് ഇതിനൊന്നും സാധ്യമായില്ലെങ്കില്‍ അപ്പോള്‍ അവന്‍ മൂന്നുനാ ള്‍ നോമ്പനുഷ്ഠിക്കലാണ്, അതാകുന്നു നിങ്ങളുടെ ശപഥങ്ങള്‍ നിങ്ങള്‍ ലംഘിച്ചാലുള്ള പ്രായശ്ചിത്തം, നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങള്‍ സൂക്ഷിക്കുവീന്‍, അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക് അവന്‍റെ സൂക്തങ്ങള്‍ വ്യക്തമായി വിശദീ കരിച്ചുതരുന്നു, നിങ്ങള്‍ നന്ദിയുള്ളവര്‍ തന്നെയാകുന്നതിനുവേണ്ടി.

എല്ലായ്പ്പോഴും അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് നിലകൊള്ളുന്നവരാണ് ലക്ഷ്യബോധമുള്ളവരും ബുദ്ധിശക്തി ഉപയോഗപ്പെടുത്തുന്നവരുമായ വിശ്വാസികള്‍ എന്ന് 3: 190-191 ല്‍ പറഞ്ഞിട്ടുണ്ട്. അവരുടെ ചിന്തയും പ്രവൃത്തിയും 17: 13-14 ല്‍ വിവരിച്ചതുപോലെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖയില്‍ രേഖപ്പെടുത്തുന്നുണ്ട് എന്ന ബോ ധത്തിലുള്ളതായിരിക്കും. അവര്‍ മാത്രമാണ് പരലോകം കൊണ്ട് വിശ്വസിക്കുന്നവര്‍. ത്രി കാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് ജീ വിക്കുന്ന ഫുജജാറുകള്‍ മുസ്ലിംകളാണെന്ന് വാദിക്കുന്നുണ്ടെങ്കിലും അവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരാണ്. 2: 18 ല്‍ വിവരിച്ച പ്രകാരം അവര്‍ തങ്ങളുടെ മു ഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാ നത്തുള്ളവരുമാണ്. ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും ലക്ഷ്യബോധമില്ലാതെ ജീവിക്കുന്ന ഇക്കൂട്ടര്‍ 4-ാം ഘട്ടത്തിലെ ഐഹികജീവിതം കളിയും തമാശയുമായി തെരഞ്ഞെടുത്ത 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. 2: 152, 255; 4: 82; 35: 31 വിശദീകരണം നോക്കുക.