( അൽ മാഇദ ) 5 : 88

وَكُلُوا مِمَّا رَزَقَكُمُ اللَّهُ حَلَالًا طَيِّبًا ۚ وَاتَّقُوا اللَّهَ الَّذِي أَنْتُمْ بِهِ مُؤْمِنُونَ

അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണവിഭവങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുവീന്‍, ഏതൊരുവനെക്കൊണ്ടാണോ നിങ്ങള്‍ വിശ്വസിച്ചിട്ടുള്ളത്, ആ അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷി ക്കുകയും ചെയ്യുവീന്‍. 

 2: 172-173 ല്‍ ത്രികാലജ്ഞാനിയായ നാഥന്‍ അനുവദനീയവും പരിശുദ്ധവുമായ ഭക്ഷണവിഭവങ്ങളും നിഷിദ്ധമാക്കിയ ഭക്ഷണ ഭക്ഷണവിഭവങ്ങളും ഏതെല്ലാമെന്ന് വി വരിച്ചിട്ടുണ്ട്. എന്നാന്‍ 2: 79 ല്‍ വിവരിച്ച പ്രകാരം നാഥനില്‍ നിന്നുള്ള എല്ലാ ഓരോ കാ ര്യവും വിശദീകരിച്ചിട്ടുള്ള അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് ഫുജ്ജാറുകള്‍ ഫുജ്ജാര്‍ കിതാബുകളെയാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 2: 168-169 ല്‍ വിവരി ച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിത്തീര്‍ന്ന ഇക്കൂട്ടര്‍ ആത്മാവിനെയും പരലോകത്തെയും പരിഗണിക്കാതെ ജഡത്തിനും ഐഹികലോകത്തിനും പ്രാധാന്യം കൊടുക്കുന്നവരാണ്. 9: 67-68 ല്‍ വിവരിച്ച പ്രകാരം തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന, നാ ഥനെ വിസ്മരിച്ചതിനാല്‍ നാഥനാല്‍ വിസ്മരിക്കപ്പെട്ട, നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ട തെമ്മാടികളായ കപടവിശ്വാസികള്‍ അവരുടെ അനുയായികളെ നിഷിദ്ധമാ യ മാര്‍ഗത്തിലൂടെ സമ്പാദിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നവരും അതില്‍ നിന്ന് ഒരു വിഹിതം കൈപ്പറ്റിക്കൊണ്ട് നിഷിദ്ധം തിന്ന് ജീവിക്കുന്നവരുമാണ്. 14: 28-29 ല്‍ പറഞ്ഞ പ്രകാരം അവര്‍ കാരുണ്യമായ അദ്ദിക്റിനെ നിഷേധമാക്കി മാറ്റിമറിക്കുന്നവരും തങ്ങളുടെ അനുയായികള്‍ക്ക് ബോറന്മാരുടെ വീടായ നരകക്കുണ്ഠം ഹലാലാക്കിക്കൊടുക്കുന്നവരുമാണ്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ഒറ്റപ്പെട്ട വിശ്വാസി ഇത്തരം യഥാര്‍ത്ഥ കാഫിറുകളോട് 'നിങ്ങള്‍ ഇവിടെ കുറച്ചുകാലം സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്ക് തന്നെയാണ്' എന്ന് പറയാന്‍ 14: 30 ലൂടെ കല്‍പിക്കപ്പെട്ടിട്ടുണ്ട്. 4: 78-79 ല്‍ വിവരിച്ച പ്രകാരം നാഥനെ നിഷ്പക്ഷവാനായി അംഗീകരിക്കാത്ത ഇവര്‍ക്ക് ത്രികാലജ്ഞാനവും നാഥന്‍റെ സംസാരവുമായ അദ്ദിക്റോ അതില്‍ പറഞ്ഞ പ്രകാരം ന ന്മ മാത്രമേ നാഥനില്‍ നിന്ന് വരികയുള്ളൂ, തിന്മ അവനവനില്‍ നിന്ന് തന്നെയാണ് വ രിക എന്നോ മനസ്സിലാവുകയില്ല. 2: 18, 170-171 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഉള്‍ ക്കാഴ്ചാദായകമായ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായ ഇവര്‍ നേരെച്ചൊവ്വെയുള്ള പാതയിലേക്കോ സ്വര്‍ഗത്തിലേക്കോ തിരിച്ച് വരികയില്ല. 2: 91, 278; 8: 2-4; 16: 114 വിശദീകരണം നോക്കുക.