( അൽ മാഇദ ) 5 : 92

وَأَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَاحْذَرُوا ۚ فَإِنْ تَوَلَّيْتُمْ فَاعْلَمُوا أَنَّمَا عَلَىٰ رَسُولِنَا الْبَلَاغُ الْمُبِينُ

നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, അവന്‍റെ പ്രവാചകനെയും അനു സരിക്കുക, നിങ്ങള്‍ അതില്‍ ജാഗ്രത പാലിക്കുകയും ചെയ്യുക; ഇനി നിങ്ങ ള്‍ പിന്തിരിയുകയാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക: നിശ്ചയം നമ്മുടെ പ്രവാചകന്‍റെ മേല്‍ സന്ദേശം വ്യക്തമായി എത്തിച്ചുതരുന്ന ബാധ്യത മാത്രമേയുള്ളൂ.

നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍, അവന്‍റെ പ്രവാചകനെയും അനുസ രിക്കുവീന്‍, ഇനി നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ നിശ്ചയം നമ്മുടെ പ്രവാചകന്‍റെ മേ ല്‍ സന്ദേശം എത്തിച്ചുതരുക എന്ന ബാധ്യത മാത്രമേയുള്ളൂ എന്ന് 64: 12 ലും പറഞ്ഞി ട്ടുണ്ട്. വ്യക്തവും സ്പഷ്ടവുമായ വായനയായ അദ്ദിക്ര്‍ അവതരിപ്പിച്ചിട്ടുള്ളത്, ജീവനുള്ളവരെ മുന്നറിയിപ്പ് നല്‍കുന്നതിനും കാഫിറുകളുടെ മേല്‍ ന്യായം സ്ഥാപിതമാകുന്നതിനുമാണ് എന്ന് 36: 69-70 ല്‍ ഫുജ്ജാറുകളാണ് വായിക്കുന്നത്. നാഥനാല്‍ വധിക്കപ്പെ ട്ട തെമ്മാടികളായ കപടവിശ്വാസികളെയും അദ്ദിക്റിലേക്ക് വിളിക്കുമ്പോള്‍ വിളികേള്‍ ക്കാതെ തിരിഞ്ഞ് പോകുന്ന ബധിരരെയും നീ കേള്‍പ്പിക്കുകയില്ല. ആത്മാവിന്‍റെ ദൃഷ് ടിയായ അദ്ദിക്റിനെത്തൊട്ട് അന്ധത നടിക്കുന്നവരെ, അവരുടെ വഴികേടില്‍ നിന്ന് നീ സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരുന്നവനുമല്ല എന്ന് 27: 80-81; 30: 52-53 സൂക്തങ്ങളില്‍ ഫു ജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. പ്രവാചകനോ നിഷ്പക്ഷവാനായ നാഥന് തന്നെയോ ഒരാളെ യും സന്മാര്‍ഗത്തിലേക്ക് കൊണ്ടുവരാന്‍ സാധ്യമല്ല. ആരാണോ സന്മാര്‍ഗമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റിയത്, അവന്‍ മാത്രമാണ് സ്വര്‍ഗത്തിലേക്ക് തിരിച്ചുപോവുക. 25: 33 ല്‍ പറഞ്ഞ ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത 1000 ത്തില്‍ 999 ഫുജ്ജാറുകളും ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരും പിശാചിന്‍റെ വീ ടായ നരകക്കുണ്ഠാഗ്നി വാഗ്ദത്തം ചെയ്യപ്പെട്ടവരുമാണ്. 2: 106-107; 3: 30-33; 4: 59, 80; 5: 67 വിശദീകരണം നോക്കുക.