( അൽ മാഇദ ) 5 : 96

أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَكُمْ وَلِلسَّيَّارَةِ ۖ وَحُرِّمَ عَلَيْكُمْ صَيْدُ الْبَرِّ مَا دُمْتُمْ حُرُمًا ۗ وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ

സമുദ്രവേട്ട നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു, അതിലെ ആഹാരം നിങ്ങ ള്‍ക്കും മറ്റ് യാത്രക്കാര്‍ക്കുമുള്ള വിഭവമാക്കിയിരിക്കുന്നു, നിങ്ങള്‍ ഇഹ്റാമി ന്‍റെ അവസ്ഥയിലായിരിക്കുമ്പോള്‍ കരയിലെ വേട്ട നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ പുനര്‍ജീവിപ്പിച്ച് ഒരുമിച്ച് കൂട്ടപ്പെടുന്നത് ഏതൊരുവനി ലേക്കാണോ, ആ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവീന്‍.

ജീവന്‍ പോയ മത്സ്യവും വെട്ടുകിളിയും ഭക്ഷിക്കല്‍ അനുവദനീയമാണ് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. സമുദ്രത്തിലെ എല്ലാ ജീവജാല ങ്ങളെയും ഏതവസ്ഥയിലും പിടിക്കാമെന്നും ഭക്ഷിക്കാമെന്നുമാണ് സൂക്തം പഠിപ്പിക്കുന്നത്. ഇഹ്റാമിലുള്ളവര്‍ക്കും മറ്റു യാത്രക്കാര്‍ക്കും സമുദ്രത്തിലെ മത്സ്യങ്ങളെയും ജീവജാ ലങ്ങളെയും പാകം ചെയ്ത് ഭക്ഷിക്കാവുന്നതും പിന്നീട് ഭക്ഷിക്കുന്നതിനുവേണ്ടി ഉണക്കിയും ശീതീകരിച്ചും യാത്രയില്‍ കൂടെ കൊണ്ടുപോകാവുന്നതുമാണ്.

 17: 13-14 സൂക്തങ്ങളില്‍, എല്ലാ ഓരോ മനുഷ്യനും തങ്ങളുടെ പിരടിയില്‍ കര്‍മരേഖ വഹിക്കുന്നുണ്ടെന്നും വിധിദിവസം അത് ഒരു പ്രകാശിക്കുന്ന ഗ്രന്ഥമായി ഊരിയെടുത്ത് കൊടുക്കുമെന്നും 'നീ നിന്‍റെ ഗ്രന്ഥം വായിക്കുക, ഇന്നേദിനം നിന്‍റെ വിചാരണ ന ടത്താന്‍ നീ തന്നെ ഏറ്റവും മതിയായവനാണ്' എന്ന് പറയപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അപ്പോള്‍ അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ പതിനഞ്ച് വയസ്സിനുശേഷമുള്ള അവരുടെ ജീവിതം ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ ഇവിടെ നയിക്കുന്നവരായതിനാല്‍ 84: 7-9 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വിചാരണാ നാളില്‍ അവര്‍ക്ക് അവരുടെ ഗ്രന്ഥം വലതുകൈയില്‍ ലഭിക്കുന്നതും സന്തോഷത്തോടെ ഗ്രന്ഥം വായിക്കുന്നതുമാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് 84: 10-15 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അവരുടെ ഗ്രന്ഥം ഇടതുകൈയിലാണ് ലഭിക്കു ക. 36: 59-62 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ അവര്‍ അവരുടെ ഗ്രന്ഥം വായിക്കുമ്പോള്‍ 'ഓ കഷ്ടം! ഇതെന്തൊരു ഗ്രന്ഥമാണ്! ചെറുതോ വലുതോ ആയ ഒന്നും തന്നെ ഇതില്‍ കൊത്തിവെക്കാതെ വിട്ടിട്ടില്ലല്ലോ' എന്ന് വിലപിക്കുന്ന രംഗം 18: 49 ല്‍ മുന്നറിയിപ്പ് നല്‍കിയത് അവര്‍ വായിക്കുന്നുണ്ട്. 2: 172-173, 213; 3: 185; 5: 3, 57 വിശദീകരണം നോക്കുക.