( അൽ മാഇദ ) 5 : 95

يَا أَيُّهَا الَّذِينَ آمَنُوا لَا تَقْتُلُوا الصَّيْدَ وَأَنْتُمْ حُرُمٌ ۚ وَمَنْ قَتَلَهُ مِنْكُمْ مُتَعَمِّدًا فَجَزَاءٌ مِثْلُ مَا قَتَلَ مِنَ النَّعَمِ يَحْكُمُ بِهِ ذَوَا عَدْلٍ مِنْكُمْ هَدْيًا بَالِغَ الْكَعْبَةِ أَوْ كَفَّارَةٌ طَعَامُ مَسَاكِينَ أَوْ عَدْلُ ذَٰلِكَ صِيَامًا لِيَذُوقَ وَبَالَ أَمْرِهِ ۗ عَفَا اللَّهُ عَمَّا سَلَفَ ۚ وَمَنْ عَادَ فَيَنْتَقِمُ اللَّهُ مِنْهُ ۗ وَاللَّهُ عَزِيزٌ ذُو انْتِقَامٍ

ഓ വിശ്വാസികളായിട്ടുള്ളവരേ! നിങ്ങള്‍ ഇഹ്റാമിന്‍റെ അവസ്ഥയിലായിരിക്കു മ്പോള്‍ വേട്ടമൃഗങ്ങളെ വധിക്കുകയുമരുത്, നിങ്ങളില്‍ നിന്ന് ആരെങ്കിലും കരുതിക്കൂട്ടി വേട്ടമൃഗത്തെ കൊന്നാല്‍ അപ്പോള്‍ അതിനുള്ള പരിഹാരം അവന്‍ കൊന്നുകളഞ്ഞതിന് തുല്യമായ ഒരു കാലിയെ വഴിപാടായി ബലിയര്‍പ്പിക്കലാ കുന്നു, നിങ്ങളില്‍ നിന്നുള്ള രണ്ട് നീതിമാന്‍മാര്‍ തീരുമാനിക്കും പ്രകാരമുള്ള ത്, ഈ വഴിപാട് കഅബത്തിങ്കലെത്തുകയും ചെയ്യേണ്ടതാണ്, അതല്ലെങ്കില്‍ അതിനുള്ള പ്രായശ്ചിത്തം ഏതാനും അഗതികള്‍ക്ക് അന്നം നല്‍കലോ അല്ലെ ങ്കില്‍ അതിനുപകരമായ ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കലോ ആണ്, താന്‍ ചെ യ്തതിന്‍റെ ഫലം സ്വയം രുചിക്കേണ്ടതിനാണിത്, മുമ്പ് കഴിഞ്ഞുപോയതെല്ലാം അല്ലാഹു മാപ്പാക്കിയിരിക്കുന്നു, ഇനി ആരെങ്കിലും അതിക്രമം കാണിക്കുകയാണെങ്കില്‍ അപ്പോള്‍ അല്ലാഹു അവനോട് പ്രതികാരം ചെയ്യുന്നതാണ്,അ ല്ലാഹു അജയ്യനായ പ്രതികാരം ചെയ്യുന്നവനുമാകുന്നു.

 ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം ലോകരില്‍ വായിക്കുന്നത് 7: 26 ല്‍ വിവരിച്ച പ്ര കാരം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്റിനെ തള്ളിപ്പറയുകഎന്നത് ഭക്ഷണമാക്കിയിട്ടുള്ള ഫുജ്ജാറുകളാണ്. 3: 96 ല്‍ വിവരിച്ച പ്രകാരം മനുഷ്യര്‍ക്ക് മൊത്തമുള്ള ഭൂമിയിലെ ആദ്യത്തെ ആരാധനാലയമാണ് കഅ്ബ എന്ന് അവര്‍ വായിക്കുന്നുണ്ടെങ്കിലും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളെ അവിടേക്ക് പ്രവേശിപ്പിക്കുന്നില്ല. 9: 67-68 ല്‍ വിവരിച്ച പ്രകാരം നാഥനെ വിസ്മരിച്ച്, തിന്മ കല്‍പിക്കുകയും നന്മ വിരോധിക്കുകയും ചെയ്യുന്ന തെമ്മാടികളായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും നരകക്കുണ്ഠാഗ്നിയാണ് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത്. ഇമാം മ ഹ്ദിയുടെ ആഗമനം ഇജാസില്‍ പ്രഖ്യാപിക്കപ്പെടുന്നതോടുകൂടി അദ്ദിക്റിനെ മാലിന്യമായി പരിഗണിക്കുന്ന മാലിന്യമായ കപടവിശ്വാസികളും മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാ റുകളെ അവിടെനിന്ന് പുറത്താക്കുന്നതാണ്. അതോടുകൂടി ലോകരില്‍ ദൈവസ്മരണയില്‍ നിലകൊള്ളുന്ന വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും ഇജാസിലേ ക്ക് വേര്‍തിരിക്കുന്നതുമാണ്. 2: 62 ല്‍ വിവരിച്ച പ്രകാരം ഭൂമിയിലെ ആദ്യകാല നിവാസികളായ, ലൈംഗികബന്ധമില്ലാതെ ദൈവസ്മരണയില്‍ ജീവിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സന്യാസി-സന്യാസിനിമാര്‍ തന്നെയായിരിക്കും അവരില്‍ അധികവും. ഇങ്ങനെ വേര്‍ തിരിക്കുന്നത് അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന, ദുഷിച്ച പരി ണിതിയുള്ള, അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിക്കപ്പെട്ട കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും, മുശ്രിക്കുകളായ പുരുഷന്മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ് എന്ന് 48: 6 ല്‍ അവര്‍ തന്നെയാണ് വായിച്ചുകൊണ്ടിരിക്കുന്നത്. ബധിരരും ഊമരുമായ ഈ യഥാര്‍ത്ഥ കാഫിറുകളെ 1000 സമുദായങ്ങളില്‍ പെ ട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 165; 4: 159; 5: 49 വിശദീകരണം നോക്കുക.