جَعَلَ اللَّهُ الْكَعْبَةَ الْبَيْتَ الْحَرَامَ قِيَامًا لِلنَّاسِ وَالشَّهْرَ الْحَرَامَ وَالْهَدْيَ وَالْقَلَائِدَ ۚ ذَٰلِكَ لِتَعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ
പരിശുദ്ധഗേഹമായ കഅ്ബാലയത്തെ അല്ലാഹു ജനങ്ങള്‍ക്ക് ഒരുമിച്ചുകൂടാനുള്ളതാക്കിയിരിക്കുന്നു, യുദ്ധം നിഷിദ്ധമായ മാസങ്ങളെയും ബലിമൃഗങ്ങ ളെയും അവയുടെ കഴുത്തിലണിഞ്ഞ ചിഹ്നങ്ങളെയും ഇതേ കാര്യത്തിന് സ ഹായകമാക്കി വെച്ചിരിക്കുന്നു, നിശ്ചയം അല്ലാഹു ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അറിയുന്നവനാണെന്നും നിശ്ചയം അല്ലാഹു എല്ലാ ഓരോ കാര്യത്തെക്കുറിച്ചും അറിയുന്ന സര്‍വ്വജ്ഞനുമാണെന്നും നിങ്ങള്‍ മനസ്സിലാ ക്കുന്നതിന് വേണ്ടിയാകുന്നു അത്.
2: 194; 9: 36-37 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയായ പ്രപഞ്ചനാഥന്‍ മക്കയിലുള്ള കഅ്ബയെ ഭൂമിയുടെ കേന്ദ്രമായി നിശ്ചയിക്കുകയും മനുഷ്യര്‍ക്ക് സമാധാനപരമായി തീര്‍ത്ഥാടനം നടത്തുന്നതിനുവേണ്ടി ഹിജ്റ കലണ്ടറിലുള്ള 11, 12, 1, 7 എന്നീ 4 മാസങ്ങളെ യുദ്ധം നിഷിദ്ധമായ മാസങ്ങളാക്കിവെക്കുകയും ചെയ്തു. ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്ത ഇന്ന് ഈ 4 മാസങ്ങളില്‍ മാത്രമല്ല, ഒരു സമയത്തും യുദ്ധമില്ല.
3: 7-10 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ അദ്ദിക്റിനെ മൂടിവെച്ചുകൊണ്ടും തള്ളിപ്പറഞ്ഞുകൊണ്ടും കൊണ്ട് നരകത്തിന്‍റെ വിറകുകളാ യ കാഫിറുകളായിരിക്കുകയാണ്. സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്നവരാണെന്ന് അവര്‍ വാദിക്കുന്നവരാണെങ്കിലും 9: 67-68 ല്‍ വിവരിച്ച പ്രകാരം നരകക്കുണ്ഠാഗ്നി വാ ഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള കപടവിശ്വാസികളും കുഫ്ഫാറുകളുമായ ഇവര്‍ തിന്മ കല്‍പിക്കുന്നവരും നന്മ വിരോധിക്കുന്നവരും നാഥനെ വിസ്മരിച്ചവരുമായതിനാല്‍ നാഥനാല്‍ വിസ്മരിക്കപ്പെട്ടവരും കൈകള്‍ ചുരുട്ടുന്ന (പിശുക്ക് കാണിക്കുന്ന) തെമ്മാടികളുമാണ്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഇവര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിന്‍റെ കാല്‍പ്പാടുകള്‍ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരുമാണ്. 2: 145-151 ല്‍ വിവരിച്ച പ്രകാരം ലോകത്തെവിടെയും പരസ് പരം ഒരു ദിവസത്തിന്‍റെ മാറ്റമില്ല എന്ന പ്രാഥമിക വിവരം പോലുമില്ലാത്ത ഇവര്‍ കഅ് ബയെ ഖിബ്ല(ശ്രദ്ധാകേന്ദ്രം)യായി അംഗീകരിക്കാതെ ലോകത്ത് വ്യത്യസ്ത ദിനങ്ങളിലായിട്ടാണ് നോമ്പ്, പെരുന്നാള്‍ എന്നിവ കൊണ്ടുനടക്കുന്നത്.
10: 100 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് വിശ്വാസിയാകാത്ത അവരുടെ പ്രാ ര്‍ത്ഥനകളോ കര്‍മങ്ങളോ സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, അവര്‍ ആത്മാവ് പങ്കെടുക്കാതെ ജഡം കൊണ്ട് നമസ്കരിച്ചതിനും നോമ്പനുഷ്ഠിച്ചതിനും ഹജ്ജും ഉംറയും നി ര്‍വ്വഹിച്ചതിനും പിഴയായി നരകക്കുണ്ഠമാണ് അവര്‍ക്ക് ലഭിക്കുക എന്ന് 9: 55, 85; 15: 44; 25: 34, 65-66; 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം അവര്‍ വായിച്ചിട്ടുണ്ട്.
ഭൂമിയിലെ ആദ്യത്തെ ആരാധനാലയമായ മക്ക എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അതുകൊണ്ട് എല്ലാ മനുഷ്യര്‍ക്കും അവിടേക്ക് തീര്‍ത്ഥാടനം നടത്താനും അങ്ങനെ മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനും നാഥനെ ഏകദൈവവും രാജാവുമായി അംഗീകരിക്കാനും അവസരം നല്‍കേണ്ടതാണ്. 9: 28 ല്‍ വിവരിച്ച പ്രകാരം ഇജാസില്‍ മഹ്ദിയുടെ വരവ് പ്രഖ്യാപിക്കപ്പെടുന്നതോടുകൂടി യഥാര്‍ത്ഥ മുശ്രിക്കുകളും കാഫിറുകളുമായ ഫുജ്ജാറുകള്‍ ഇജാസില്‍ നിന്ന് പുറത്താക്കപ്പെടുന്നതും പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇജാസിലേക്ക് വേര്‍തിരിക്കപ്പെടുന്നതുമാണ്. അന്തിക്രിസ്തുവിനെ ആദ്യം നബിയായും പിന്നെ റബ്ബായും അംഗീകരിക്കുന്ന 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളായ ഫുജ്ജാറുകളെ 4: 159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമതുവന്ന് അന്തിക്രിസ്തുവിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ വധിക്കുന്നതാണ്. ശേഷം ഈസാ മക്ക കേന്ദ്രമാക്കി ഏഴ് വര്‍ഷം ഭരിക്കുന്നതും അന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം ഒറ്റ സമുദായമായി 43: 60-61 ല്‍ വിവരിച്ച പ്രകാരം ലൈംഗികബന്ധമില്ലാതെ മലക്കുകളുടെ ജീവിതം നയിക്കുന്നതാണ്. അതോടെ എല്ലാ മനുഷ്യര്‍ക്കും മക്കയിലേക്ക് പ്രവേശനം ല ഭിക്കുന്നതുമാണ്. നാടുകളുടെ കേന്ദ്രമായ മക്കയാണ് വിധിദിവസത്തിലെ വിചാരണാകേന്ദ്രം. 1: 3; 2: 196-197; 3: 96-97 വിശദീകരണം നോക്കുക.