( അദ്ദാരിയാത്ത് ) 51 : 39

فَتَوَلَّىٰ بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ

അപ്പോള്‍ അവന്‍ തന്‍റെ സന്നാഹങ്ങളോടുകൂടി പിന്തിരിയുകയും ഒരു മാര ണക്കാരന്‍ അല്ലെങ്കില്‍ ജിന്ന് ബാധിച്ച ഭ്രാന്തന്‍ എന്ന് പറയുകയും ചെയ്തു. 

പ്രവാചകന്‍ മുഹമ്മദിനോടും തന്‍റെ ജനത അന്ന് പറഞ്ഞത് ഓ! അദ്ദിക്ര്‍ അവതരിപ്പിക്കപ്പെടുന്നുണ്ടെന്ന് പറയുന്നവനേ, നിശ്ചയം നീ ജിന്നുബാധിച്ചവന്‍ തന്നെയാണ് എന്നായിരുന്നു എന്ന് 15: 6 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കു ന്ന ഫുജ്ജാറുകളായ ഭ്രാന്തന്മാര്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശ ദീകരണമായ അദ്ദിക്റിനെ തള്ളിപ്പറയുന്നവരായതിനാല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരും തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള, ഏറ്റവും വഴിപിഴച്ചവരാണെന്നും 8: 22; 25: 33-34 സൂക്ത ങ്ങളില്‍ പറഞ്ഞിട്ടുണ്ട്. നാഥന്‍ അദ്ദിക്റിനെ ചുട്ടുപഴുത്ത കമ്പിയെന്നോണമാണ് ഭ്രാന്തന്മാരായ അവരുടെ ഹൃദയങ്ങളിലേക്ക് തുളച്ചുകയറ്റുന്നതെന്ന് 15: 12; 26: 200 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 165-167; 36: 59-62; 51: 52 വിശദീകരണം നോക്കുക.