( അത്ത്വൂര്‍ ) 52 : 37

أَمْ عِنْدَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُصَيْطِرُونَ

അതല്ല, അവരുടെ പക്കലാണോ നിന്‍റെ നാഥന്‍റെ ഖജനാവുകള്‍; അതല്ല, അ വര്‍ തന്നെയാണോ അവരുടെ അധികാരം നടത്തുന്നവര്‍?

ഇവിടെ യഥാര്‍ത്ഥത്തില്‍ ഭരിച്ചുകൊണ്ടിരിക്കുന്നത് അവരുടെ ഭരണാധികാരികളി ല്‍ പെട്ടവരാണോ, അതോ എല്ലാം അടക്കിഭരിക്കുന്ന ആകാശഭൂമികളുടെയും അവ ര ണ്ടിനും ഇടയിലുള്ള മനുഷ്യരടക്കമുള്ള സര്‍വ്വ വസ്തുക്കളുടെയും ഉടമയായ അല്ലാഹുവാ ണോ എന്നാണ് കാഫിറുകളോട് ചോദിക്കുന്നത്. ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളാണ് മറ്റേത് ജനവിഭാഗത്തെക്കാളും സ്വന്തത്തെ തിരിച്ചറിയാ ത്തവരും ജീവിതലക്ഷ്യം തിരിച്ചറിയാത്തവരും കാര്യങ്ങള്‍ തീരുമാനിക്കുന്നത് സൃഷ്ടിക ള്‍ തന്നെയാണെന്ന മട്ടില്‍ അല്ലാഹുവിന്‍റെ വിധിയില്‍ വിശ്വാസമില്ലാത്ത വിധത്തിലുള്ള ജീവിതം നയിക്കുന്നതും. ആരാണോ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹ ജീവിതത്തിലും അദ്ദിക്ര്‍ കൊണ്ട് വിധികല്‍പിക്കാത്തത്, അക്കൂട്ടര്‍ തന്നെയാണ് കാഫിറുകളും അക്രമികളും തെമ്മാടികളുമെന്ന് യഥാക്രമം 5: 44, 45, 47 സൂക്തങ്ങളില്‍ അവര്‍ വായിക്കുന്നുമുണ്ട്. 3: 26-27; 31: 34; 39: 6-8, 63 വിശദീകരണം നോക്കുക.