( അത്ത്വൂര്‍ ) 52 : 38

أَمْ لَهُمْ سُلَّمٌ يَسْتَمِعُونَ فِيهِ ۖ فَلْيَأْتِ مُسْتَمِعُهُمْ بِسُلْطَانٍ مُبِينٍ

അതല്ല, അവര്‍ക്ക് അവനില്‍ നിന്ന് കട്ടുകേള്‍ക്കുന്നതിന് വേണ്ടി കയറിവരാ ന്‍ വല്ല കോണിയുമുണ്ടോ? അപ്പോള്‍ കട്ടുകേള്‍ക്കുന്നവര്‍ വ്യക്തമായ തെളി വ് കൊണ്ടുവരട്ടെ! 

ആകാശലോകത്ത് നിന്ന് ഗ്രന്ഥം കട്ടുകേള്‍ക്കുന്നതിന് വേണ്ടി അവര്‍ക്ക് ആകാശ ത്തേക്ക് കയറിവരാന്‍ അവരുടെ പക്കല്‍ വല്ല കോണിയുമുണ്ടോ, അതോ അവരുടെ നേ താവായ കാഫിറായ പിശാച് കട്ടുകേട്ടത് അവരെ അറിയിച്ചതാണ് അവര്‍ പിന്‍പറ്റുന്ന ത് എന്നതിന് അവരുടെ പക്കല്‍ വല്ല പ്രമാണവുമുണ്ടോ എന്നാണ് ചോദിക്കുന്നത്. ആ കാശഗ്രന്ഥമായ അദ്ദിക്റിന് വിരുദ്ധമായി ദീനില്‍ നിന്ന് പോയ കര്‍മ്മ ശാസ്ത്രകാരന്മാ രുടെ ഗ്രന്ഥങ്ങള്‍ പിന്‍പറ്റി ജീവിതം നയിക്കുന്ന കപടവിശ്വാസികളോടും അല്ലാഹുവി ന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന കാഫിറുകളോടുമാണ് ഇന്ന് ഈ ചോ ദ്യം. പ്രമാണമായ അദ്ദിക്ര്‍ കൂടാതെ ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് കടക്കാന്‍ ജിന്നുകള്‍ക്കോ മനുഷ്യര്‍ക്കോ സാധ്യമല്ലെന്ന് 55: 33 ല്‍ പറഞ്ഞിട്ടുണ്ട്. അഥവാ ആര്‍ക്ക് വേണമെങ്കിലും സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാന്‍ 73: 19; 76: 29 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുകതന്നെ വേണം. 26: 221-224; 38: 67 -70 വിശദീകരണം നോക്കുക.