( അന്നജ്മ് ) 53 : 37

وَإِبْرَاهِيمَ الَّذِي وَفَّىٰ

.-കരാര്‍ പാലിച്ചുകൊണ്ട് ജീവിച്ചിരുന്ന ഇബ്റാഹീമിന്‍റെയും;

ഇബ്റാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും സന്തതിപരമ്പരയില്‍ നിന്നുള്ള കാലക്രമേണ വഴിപിഴച്ചവരായിരുന്നു പ്രവാചകന്‍റെ അഭിസംബോധകരായിരുന്ന മക്കയിലെ കാഫിറുകള്‍. എന്നാല്‍ ഇബ്റാഹീമിന്‍റെ ഗ്രന്ഥത്തിലുള്ളതിന് വിരുദ്ധമായി ജീവിച്ചിരു ന്ന അവര്‍ പ്രവാചകന്‍റെ മുമ്പില്‍ അഭിമാനിച്ചിരുന്നതും വാദിച്ചിരുന്നതും ഞങ്ങള്‍ ഞ ങ്ങളുടെ പിതാക്കന്മാരുടെ മാര്‍ഗമായ ഇബ്റാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും മാര്‍ഗത്തി ല്‍ ജീവിക്കുന്നവരാണ് എന്നായിരുന്നു. അപ്പോള്‍ അവരിലെ എഴുത്തും വായനയും അ റിയുന്നവരോട് ചോദിക്കുകയാണ്: ഉടമ്പടി പാലിച്ച് ജീവിച്ചിരുന്ന ഇബ്റാഹീമിന്‍റെ ഗ്ര ന്ഥത്തിലെ വൃത്താന്തമനുസരിച്ചാണോ നിങ്ങള്‍ ജീവിക്കുന്നത് എന്ന്. 

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ പ്രപഞ്ചനാഥനില്‍ നിന്നുള്ള സത്യമായ അദ്ദിക്ര്‍ സ്വീകരിക്കാതെ 2: 79 ല്‍ വിവരിച്ച പ്രകാരം കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ മിഥ്യാഗ്രന്ഥങ്ങള്‍ പിന്‍പറ്റിക്കൊണ്ട് സത്യത്തിലാണെന്നും സ്വര്‍ഗത്തിലേക്കുള്ളവരാണെന്നും ഊറ്റം കൊള്ളുന്നവരാണ്. പ്രവാചകന്മാരുടെ പേരുവെച്ച് 3: 21-22 ല്‍ വിവരിച്ച പ്രകാരം അവര്‍ പ്രവാചകന്മാരെ കൊല്ലാതെ കൊന്നുകൊണ്ടിരിക്കുന്നവരാണ്. പ്രപഞ്ചനാഥനെ ഏകഇലാഹായും ഉടമയായും രാജാവായും മനുഷ്യര്‍ക്ക് പരിചയപ്പെടുത്താന്‍ കടമപ്പെട്ട അവര്‍ ലോകരെ പ്രകാശത്തില്‍ നിന്ന് അന്ധകാരങ്ങളിലേക്ക് നയിക്കുന്നവരായതിനാലാണ് അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദു ഷ്ടരെന്ന് 8: 22, 55 സൂക്തങ്ങളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 36: 6-11; 43: 22-23; 87: 16-19 വി ശദീകരണം നോക്കുക.